‘കേരളത്തിൽ എയിംസ് വരും… മറ്റേ മോനേ’; സിനിമ സ്റ്റൈൽ ഡയലോഗുമായി സുരേഷ് ഗോപി
കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്നതിനിടെ പൊതുവേദിയിൽ അധിക്ഷേപകരമായ പരാമർശം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിവാദത്തിൽപ്പെട്ടു.
തൃപ്പൂണിത്തുറയിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി മോശം പദപ്രയോഗം നടത്തിയത്.
‘കേരളത്തിൽ എയിംസ് വരും… മറ്റേ മോനേ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.
തൃപ്പൂണിത്തുറ എൻ.എം ഹാളിൽ സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായി’ എന്ന യോഗത്തിലാണ് സംഭവം.
ഡിജിറ്റൽ ഇടപാടുകളെ കുറിച്ച് മുൻകാലത്ത് വിമർശനം ഉന്നയിച്ചവർക്കുള്ള മറുപടിയായാണ് ഈ പരാമർശം നടത്തിയതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.
“ഡിജിറ്റൽ ട്രാൻസാക്ഷൻ വരുമെന്ന് അരുൺ ജെയ്റ്റ്‌ലി പറഞ്ഞപ്പോൾ രാജ്യസഭയിൽ ഇരുന്ന് പരിഹസിച്ച വലിയ സാമ്പത്തിക വിദഗ്ധരെ നിങ്ങൾ കണ്ടതാണ്.
ഇന്ന് ബ്രിട്ടനിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയപ്പോൾ സാധാരണക്കാരായ സ്ത്രീകൾക്ക് പോലും കറൻസി വേണ്ടെന്ന് പറയാനായി.
അങ്ങനെയൊരു സാഹചര്യമുണ്ടായപ്പോൾ കേരളത്തിൽ എയിംസ് വരും… മറ്റേ മോനേ എന്ന് മാത്രമേ പറയാൻ പറ്റൂ,” എന്നാണ് മന്ത്രിയുടെ വാക്കുകൾ.
എന്നാൽ, ഭരണഘടനാപദവിയിൽ ഇരിക്കുന്ന ഒരാൾ പൊതുവേദിയിൽ ഇത്തരത്തിലുള്ള ഭാഷ പ്രയോഗിച്ചത് രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്.
സുരേഷ് ഗോപിയുടെ പ്രസംഗ ശൈലി മുൻപും ചർച്ചയായിട്ടുണ്ടെങ്കിലും, ഇത്തവണത്തെ പരാമർശം അനൗചിത്യമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
English Summary
Union Minister Suresh Gopi has landed in controversy after making a derogatory remark during a public speech in Tripunithura, Kerala. While highlighting the achievements of the central government, he used an inappropriate phrase referring to the establishment of AIIMS in Kerala. The comment, made at a BJP-organised event, has triggered sharp criticism on social media and from political circles, with many questioning the use of such language by a person holding a constitutional post.
suresh-gopi-controversial-remark-tripunitura-bjp-event
Suresh Gopi, BJP Kerala, Tripunithura, Political Controversy, AIIMS Kerala, Central Government, Kerala Politics, Public Speech









