കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ‘ഐ ഡിലി’ കഫേയിൽ ഇഡ്‌ലി സ്ട്രീമർ പൊട്ടിത്തെറിച്ച സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു. ഇതരസംസ്ഥാനതൊഴിലാളിയാണ് മരിച്ച രണ്ടാമത്തെയാൾ. ഇതോടെ അപകടത്തിൽ മരിച്ച ആളുകളുടെ എണ്ണം രണ്ടായി.
ഈ മാസം ആറിനാണ് കലൂർ സ്റ്റേഡിയത്തിലെ ‘ഐഡെലി കഫേ’യിൽ അപകടമുണ്ടായത്. അപകടത്തിൽ നേരത്തെ മരിച്ച സുമിച്ചും അന്യസംസ്ഥാന തൊഴിലാളിയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ സുമിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നാഗാലാൻഡ് സ്വദേശികളായ കയ്‌പോ നൂബി, ലുലു, അസം സ്വദേശി യഹിയാൻ അലി, ഒഡീഷ സ്വദേശി കിരൺ എന്നിവരാണ് പരിക്കേറ്റ നാല് പേർ. ഇതിൽ ഒരാളാണ് ഇപ്പോൾ മരണപ്പെട്ടിരിക്കുന്നത്. രണ്ട് പേരെ ജനറൽ ആശുപത്രിയിലും രണ്ട് പേരെ ലിസി ആശുപത്രിയിലുമായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.