തൃശൂർ ലൂർദ് മാതാ പള്ളി മുതൽ നാഗപട്ടണം വലിയ പള്ളി വരെ നീളുന്ന ടൂറിസം സർക്കീറ്റിന് നിർദേശം വച്ചിട്ടുണ്ടെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. വേളാങ്കണ്ണി, ഡിണ്ടിഗൽ, മംഗളാദേവി, മലയാറ്റൂർ പള്ളി, ഭരണങ്ങാനത്തെ അൽഫോൻസാമ്മ കബറിടം, കാലടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങൾ ഉൾപ്പെടുന്ന സ്പിരിച്വൽ ടൂറിസം സർക്കീറ്റ് ആണ് ആലോചിക്കുന്നത്. (From Thrissur Lourdes Mata Palli to Nagapatnam Valiya Palli will bring spiritual tourism project; Union Minister Suresh Gopi)
ടൂറിസം സെക്രട്ടറിയിൽനിന്ന് റിപ്പോർട്ട് കിട്ടിയാൽ തുടർനടപടികളിലേക്കു കടക്കും. പദ്ധതികളെപ്പറ്റി പരിധി വിട്ടു കാര്യങ്ങൾ പറയരുതെന്നാണു നേതൃത്വത്തിൽ നിന്നു കിട്ടിയ ഉപദേശം. കൊച്ചിയിലെ ജൂതപ്പള്ളി കൂടി പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ആലോചിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.