സെക്രട്ടറിയേറ്റിലെ ഓഫിസ് സെക്ഷനിൽ വ്ളോഗറുടെ ഷൂട്ടിങ്. സ്പെഷൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിച്ച് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങൾക്ക് സെക്രട്ടറിയേറ്റിൽ വിലക്ക് തുടരുന്നതിനിടെയാണ് വ്ളോഗറുടെ ഷൂട്ടിങ് നടന്നത്. Shooting of vlogger without permission in Secretariat
സംഭവം വിവാദമായതോടെ ഷൂട്ടിങ്ങിന് അനുമതി നൽകിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് പ്രതികരിച്ചു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ചിത്രീകരണം നടന്നത്. വ്ളോഗർ നൽകിയ മൈക്ക് ഉപയോഗിച്ചാണു ചടങ്ങില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ പലരും സംസാരിച്ചത്.
ALSO READ:
യുവനടിയെ അധിക്ഷേപിച്ച കേസ്; സൂരജ് പാലാക്കാരന് ജാമ്യം
കൊച്ചി: യുവനടിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ അറസ്റ്റിലായ വ്ലോഗർ സൂരജ് പാലാക്കാരന് ജാമ്യം അനുവദിച്ച് കോടതി. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇടപ്പള്ളി സ്വദേശി നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസാണ് സൂരജിനെ അറസ്റ്റ് ചെയ്തത്.(Actress’s Abuse Complaint; Vlogger Sooraj Palakkaran Granted Bail)
അപകീർത്തികരമായ വിഡിയോ ആത്മാഭിമാനത്തെയും സ്‌ത്രീത്വത്തെയും അപമാനിക്കുന്നതാണെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. സമൂഹ മാധ്യമങ്ങളിൽ ചിത്രം സഹിതം യുവതിയെ അപമാനിച്ചെന്നായിരുന്നു എഫ്ഐആർ. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ സ്ഥിരമായി അധിക്ഷേപിക്കുന്ന ആളാണ് സൂരജ് പാലാക്കാരനെന്നും പരാതിക്കാരി ആരോപിച്ചു. എന്നാൽ മുല്ലപ്പെരിയാർ വിഷയത്തിൽ താൻ സമരം ചെയ്യുന്നതിന്റെ പ്രതികാരമായാണ് അറസ്റ്റ് എന്നായിരുന്നു സൂരജ് പാലാക്കാരന്റെ പ്രതികരണം.