കൊച്ചി: എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ രക്ഷപ്പെട്ടത് അതിസാഹസികമായി.
പോലീസ് റെയ്ഡിനെത്തിയപ്പോൾ ഹോട്ടലിലെ മൂന്നാം നിലയിലുളള 314-ാം നമ്പര്‍ മുറിയിലായിരുന്നു നടന്‍ ഉണ്ടായിരുന്നത്.
ഹോട്ടലിൽ ലഹരി ഉപയോഗം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് സംഘം എത്തിയത്.
മുറിയില്‍ എത്തി ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്ന നടന്‍ കണ്ടത് പോലീസിനെ കണ്ടപാടെയായിരുന്നു സാഹസികമായ രക്ഷപ്പെടല്‍.
മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി രണ്ടാം നിലയിലെ ഷീറ്റിട്ട ഭാഗത്തേക്കാണ് ഷൈൻ ആദ്യം ചാടി.
അതോടെ ഇവിടത്തെ ഷീറ്റുകള്‍ ഇതോടെ പൊട്ടുകയും ചെയ്തു. ഇവിടെ നിന്നും ഒന്നാം നിലയിലെ സ്വിമ്മിങ് പൂളിലേക്ക് ചാടിയ ശേഷം കോണിപ്പടി വഴി ഇറങ്ങി പുറത്തേക്ക് ഓടിയത്.
നടന കൂടാതെ മൂന്നുപേരാണ് മുറിയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേരും ഷൈനിനൊപ്പം ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതിൽ മൂന്നാമത്തെ ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
മുറിയില്‍ നടത്തിയ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഇയാളെ പിന്നീട് വിട്ടയച്ചത്.
2015ലെ കൊക്കെയ്ൻ കേസിൽ നിന്ന് കഷ്ടിച്ച് തലയൂരിയതിന് പിന്നാലെയാണ് ഷൈൻ വീണ്ടും കൂടുതൽ കുരുക്കുകളിലേക്ക് എത്തിപ്പെടുന്നത്.
ലഹരി ഉപയോഗിച്ച നടൻ അപമര്യാദയായി പെരുമാറിയെന്ന് പേര് പരാമർശിക്കാതെ ആദ്യം പറഞ്ഞ നടി വിൻസി അലോഷ്യസ് പിന്നീട് ഷൈൻ ടോമിൻ്റെ പേര് വെളിപ്പെടുത്തുകയായിരുന്നു.