ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർഥിയായി ഷാഫി പറമ്പിൽ മത്സരിക്കണമെന്ന ആവശ്യം യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ ഉന്നയിച്ചു.
ധർമ്മടത്ത് ഷാഫി പറമ്പിൽ രംഗത്തിറങ്ങിയാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാജയം ഉറപ്പാണെന്ന് ജിന്റോ ജോൺ അവകാശപ്പെട്ടു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.
ഷാഫി പറമ്പിലിന്റെ രാഷ്ട്രീയ ശക്തിയെക്കുറിച്ച് കോൺഗ്രസിന് വ്യക്തമായ ബോധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജിന്റോ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ ഉദാഹരണമായി അവതരിപ്പിച്ചു.
കെ. സുധാകരൻ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ബൂത്തിലുതന്നെ 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോൺഗ്രസിന് 22 വോട്ടുകളുടെ വർധന ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അയൽവാസികൾ പോലും കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്ത സാഹചര്യത്തിൽ, ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നായിരുന്നു ജിന്റോയുടെ പരാമർശം.
ഇതിനിടെ, വടക്കാഞ്ചേരി മണ്ഡലത്തിൽ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുങ്ങുന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
അടാട്ട് പഞ്ചായത്ത് തിരിച്ചുപിടിച്ച അനിൽ അക്കര, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറെടുക്കുന്നതായാണ് വിവരം.
അഞ്ച് വർഷം മുൻപ് നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നിരുന്ന അക്കര, തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് നിയമസഭാ പോരാട്ടത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത ശക്തമായത്.
2016ൽ തൃശൂർ ജില്ല കോൺഗ്രസിലെ പ്രമുഖ നേതാവ് സി.എൻ. ബാലകൃഷ്ണന്റെ എതിർപ്പ് മറികടന്നാണ് അനിൽ അക്കരയെ വടക്കാഞ്ചേരി മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയത്.
അടാട്ട് പഞ്ചായത്ത് അധ്യക്ഷനെന്ന നിലയിൽ നിരവധി പുരസ്കാരങ്ങൾ നേടിയതും ജില്ലാ പഞ്ചായത്ത് അംഗമായി ശ്രദ്ധേയമായ പ്രവർത്തനം നടത്തിയതുമാണ് അക്കരയുടെ രാഷ്ട്രീയ ശക്തിയായി മാറിയത്.
അന്ന് വെറും 43 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയം സ്വന്തമാക്കിയത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന പദ്ധതി വിവാദത്തിലൂടെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയെങ്കിലും, ഭവന പദ്ധതി അട്ടിമറിച്ചെന്ന ആരോപണം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അക്കരയ്ക്ക് തിരിച്ചടിയായി.
ഈ പ്രചാരണം സിപിഎമ്മിന് ശക്തമായ ആയുധമായി മാറുകയും ഇടതു സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പള്ളി എളുപ്പത്തിൽ വിജയം നേടുകയും ചെയ്തു.
English Summary:
Youth Congress leader Jinto John has demanded that Shafi Parambil be fielded as the UDF candidate from Dharmadam in the upcoming Kerala Assembly elections, claiming it would ensure Chief Minister Pinarayi Vijayan’s defeat. Meanwhile, signs of a Congress comeback are emerging in Wadakkanchery, with Anil Akkara preparing for a return to Assembly politics after his recent local body victory.
shafi-parambil-dharmadam-udf-jinto-john-statement
Shafi Parambil, Dharmadam, UDF, Youth Congress, Jinto John, Pinarayi Vijayan, Anil Akkara, Wadakkanchery, Kerala Politics









