വണ്ടിപ്പെരിയാര്‍ പീഡനക്കേസിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. വാഴക്കുളം പോലീസ് സ്റ്റേഷന്‍ സി.ഐ. ടി.ഡി. സുനില്‍കുമാറിനെയാണ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. സുനിൽകുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിച്ച് 2 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം റൂറൽ അഡി. പോലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി പ്രതികൂല പരാമര്‍ശം നടത്തിയിരുന്നു. സിഐ അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നടപടി.
2021 ജൂൺ 30-നാണ് വണ്ടിപ്പെരിയാര്‍ ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളിൽ ആറുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യെയെന്നു ആദ്യം കരുതിയ കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗികപീഡനത്തിനിരയായെന്ന്കണ്ടെത്തിയതോടെയാണ് വഴിത്തിരിവായത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപവാസിയായ അർജുനാണ് പ്രതിയെന്നു തെളിഞ്ഞതിനെ തുടർന്ന് അനാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതെവന്ന സാഹചര്യത്തിൽ പ്രതിയെ കോടതി വെറുതേവിട്ടു. തുടർന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്. കേസില്‍ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ തുടര്‍ന്നു പ്രതി കുറ്റവിമുക്തനായ സംഭവത്തില്‍ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രതിപക്ഷത്തുനിന്ന് സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.