വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ യു.കെ.സന്ദർശന വേളയിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ ശക്തമായ പ്രതികരണവുമായി ഇന്ത്യ. യു.കെ.യിൽ ഉണ്ടായ ഖലിസ്ഥാൻ വിഘടനവാദികളുടേയും തീവ്രവാദികളുടേയും നടപടികളെയാണ് കേന്ദ്ര സർക്കാർ അപലപിച്ചത്.
ജയശങ്കറുടെ യു.കെ. സന്ദർശനത്തിനിടെ ലണ്ടനിലെ ചേഥം ഹൗസിൽ ചർച്ചയിൽ എസ്.ജയശങ്കർ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ഖലിസ്ഥാൻ അനുകൂല സംഘടനകൾ പ്രതിഷേധവുമായി എത്തിയത്.
ജയശങ്കറിനെതിരേ ഖലിസ്ഥാൻ സംഘം മുദ്രാവാക്യം വിളിച്ചു. പരിപാടിയ്്ക്ക് ശേഷം മടങ്ങാനൊരുങ്ങിയ ജയശങ്കറിന്റെ വാഹന വ്യൂഹത്തിന് നേർക്ക് ഖലിസ്ഥാൻ അനുകൂലി ഓടിയടുത്ത ശേഷം വാഹന വ്യൂഹത്തെ തടയാൻ ശ്രമിച്ചു. എന്നാൽ പോലീസ് ഇടപെട്ട് ഇയാളെ തടഞ്ഞു.
സമാധാനപൂർവമായ പ്രതിഷേധങ്ങളെ അനുകൂലിക്കുന്ന നിലപാടാണ് യു.കെ.യ്ക്ക് ഉള്ളതെന്നും എന്നാൽ ഭീഷണിപ്പെടുത്തൽ സമതിക്കില്ലെന്നുമാണ് യു.കെ.യുടെ പ്രതികരണം.