കൊച്ചി: ചലചിത്ര നിർമാതാക്കളുടെ സംഘടനയിൽനിന്ന് സാന്ദ്രാ തോമസിനെ പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തു. അന്തിമ ഉത്തരവ് വരുംവരേ സംഘടനയിൽ തുടരാമെന്നും കോടതി ഉത്തരവിട്ടു. എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്.
നിർമാതാക്കളുടെ സംഘടനയ്ക്കെതിരേയും അതിലെ ഭാരവാഹികൾക്കെതിരേയും സാന്ദ്രാ തോമസ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ഇവരെ സംഘടനയിൽനിന്ന് പുറത്താക്കുകയായിരുന്നു.
നിർമാതാക്കളുടെ സംഘടനയിലും പവർ ഗ്രൂപ്പ് ഉണ്ടെന്നാണ് സാന്ദ്ര പറഞ്ഞത്. സംഘടനയിലെ ചിലർ തന്നെ മോശം രീതിയിൽ ചിത്രീകരിച്ചു എന്നും ഇവർ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ സംഘടനയിൽനിന്ന് പുറത്താക്കിയത്.