web analytics

മഴ പെയ്തപ്പോൾ ഓടിക്കയറിയതാണ്….ശബരിമലയിൽ ചെരിപ്പിട്ട് കയറിയ പൊലീസുകാരനെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി

മഴ പെയ്തപ്പോൾ ഓടിക്കയറിയതാണ്….ശബരിമലയിൽ ചെരിപ്പിട്ട് കയറിയ പൊലീസുകാരനെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി

ശബരിമല: ശബരിമല സന്നിധാനത്ത് ചെരിപ്പിട്ട് കയറിയ പൊലീസുകാരനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. ചിങ്ങമാസ പൂജയ്ക്കായി നട തുറന്ന സമയത്താണ് സോപാനത്തിന് സമീപം ചെരിപ്പിട്ട് ഇയാൾ എത്തിയത്. സംഭവം ശനിയാഴ്ച വൈകിട്ട് 8.45-ഓടെയാണ് നടന്നത്.

മഴ പെയ്തതിനാൽ ചെരിപ്പ് ധരിച്ച് ഓടിക്കയറുകയായിരുന്നു എന്നും, അഴിച്ചുമാറ്റാൻ മറന്നുപോയെന്നുമാണ് പൊലീസുകാരന്റെ വിശദീകരണം.

അയ്യപ്പഭക്തരിൽ ഒരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് തിരുവനന്തപുരം എസ്എപി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ രാജേഷ്നെ ക്യാപിലേക്ക് തിരികെ അയച്ചു.

സംഭവം അറിയാതെ നടന്നതാണെങ്കിലും, പൊലീസ് വിഭാഗം വിഷയം ഗൗരവത്തോടെ എടുത്തിട്ടുണ്ട്. അച്ചടക്കലംഘനമായി കണക്കാക്കി അന്വേഷണത്തിന് ഉത്തരവിട്ടതായി ശബരിമല പൊലീസ് ചീഫ് കോ-ഓർഡിനേറ്റർ എഡിജിപി എസ്. ശ്രീജിത്ത് അറിയിച്ചു.

ശബരിമല ധർമ്മശാസ്‌താ ക്ഷേത്രത്തെ അംഗീകൃത തീർത്ഥാടന കേന്ദ്രമായി അംഗീകരിച്ച് ശ്രീലങ്ക സർക്കാർ

ശബരിമല ധർമ്മശാസ്‌താ ക്ഷേത്രത്തെ അംഗീകൃത തീർത്ഥാടന കേന്ദ്രമായി ശ്രീലങ്ക സർക്കാർ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

ദീർഘകാലത്തെ തീർത്ഥാടക ബന്ധം പരിഗണിച്ചാണ് ശബരിമലയെ അംഗീകൃത തീർത്ഥാടന കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ലങ്കൻ സർക്കാർ അറിയിച്ചു.

ഓരോ വർഷവും 15,000-ത്തിലധികം ശ്രീലങ്കൻ പൗരന്മാർ ശബരിമലയിൽ ദർശനം നടത്തുന്നുണ്ടെന്ന് വിവരങ്ങൾ പറയുന്നു.

‘ഇന്ത്യയിലെ കേരളത്തിലെ പ്രശസ്തമായ ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ വർഷങ്ങളായി നിരവധി ശ്രീലങ്കൻ തീർത്ഥാടകർ ദർശനം നടത്തുന്നു,’ എന്നും സർക്കാർ വ്യക്തമാക്കുന്നു.

ഇതിനിടെ, ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മരക്കൂട്ടം മുതൽ ശരംകുത്തി നെക്ക് പോയിന്റ് വരെ താൽക്കാലിക പന്തൽ നിർമ്മിക്കാൻ തീരുമാനമായി.

ശരംകുത്തി ആൽമരം മുതൽ താഴോട്ട് നടപ്പന്തൽ യു-ടേൺ വരെ പന്തൽ ഒരുക്കും. രണ്ട് സ്ഥലങ്ങളിലായി ഏകദേശം ഒന്നര കിലോമീറ്റർ നീളമുണ്ടാകും. തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കുന്നതിനായി ദേവസ്വം ബോർഡാണ് ഈ പന്തൽ നിർമ്മിക്കുന്നത്.

അങ്കമാലി-ശബരിമല റെയിൽപാത; വീണ്ടും പ്രതീക്ഷ; ഇത്തവണ ഉറപ്പെന്ന് മന്ത്രി
ന്യൂഡൽഹി: വർഷങ്ങളായി കേരളത്തിലെ ജനങ്ങൾ കാത്തിരുന്ന അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകുമെന്ന് സംസ്ഥാന റയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ.

ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി റെയിൽവേയുടെ വിദഗ്ദ സംഘം ജൂലൈയിൽ കേരളത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ എന്നിവർ നടത്തിയ ചർച്ചയിലാണ് ശബരി പാത തീരുമാനമായത്.

സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വഴിയാധാരമായ ആയിരക്കണക്കിനു കുടുംബങ്ങളുടെ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും.

എത്രയും പെട്ടെന്ന് റെയിൽ പാത പൂർത്തീകരിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി- ശബരിമല റെയിൽപാതയ്ക്കാണ് ഇപ്പോൾ സർക്കാർ മുന്തിയ പരിഗണന നൽകുന്നത്.

രണ്ടാമതായി റെയിൽവേയുടെ തന്നെ മൂന്നും നാലും പാതകൾ നിർമിക്കാനാണ് മുൻഗണന കൊടുക്കുന്നത്.അതിനായുള്ള കാര്യങ്ങൾ വേഗത്തിലാക്കാനും കേന്ദ്ര റയിൽവേ മന്ത്രിയോട് മുഖ്യമന്ത്രി അഭ്യർഥിച്ചു.

മലയാളികൾ ഏറെ ആഗ്രഹിച്ച ഒരു പദ്ധതി നടപ്പിലാക്കാനാവുന്നതിൽ കേരള സർക്കാരിനു അഭിമാനമുണ്ടെന്നും മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.

A police officer was removed from duty at Sabarimala after being spotted wearing shoes near the sopanam during Chingam month puja. The incident sparked controversy, and ADGP S. Sreejith has ordered an inquiry.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

Related Articles

Popular Categories

spot_imgspot_img