ശബരിമല സ്വർണക്കവർച്ച; സുധീഷ് കുമാര്‍ റിമാന്‍ഡിൽ
പത്തനംതിട്ട: ശബരിമല സ്വർണകവർച്ച കേസിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ റിമാന്‍ഡിൽ. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
സ്വർണ്ണക്കൊള്ളക്കേസിലെ മൂന്നാം പ്രതിയായ ഇയാൾക്കെതിരെ രണ്ട് കേസുകളിലും എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
കട്ടിളപ്പാളിയിൽ നിന്ന് സ്വര്‍ണം അപഹരിച്ച കേസിലും ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്വര്‍ണം അപഹരിച്ച കേസിമാണ് പ്രത്യേക അന്വേഷണ സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ദ്വാരപാലക ശില്പങ്ങളിലേത് ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയും മഹസറിൽ ക്രമക്കേട് കാട്ടിയുമാണ് സുധീഷ് കുമാർ സ്വർണക്കൊള്ളക്ക് വഴിയൊരുക്കിയത്.
ഇന്ന രാവിലെയാണ് കേസുമായി ബന്ധപ്പെട്ട് എസ്ഐടി സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുനേരം മുതൽ തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇയാളെ ചോദ്യം ചെയ്തിരുന്നു.
എസ്‌പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ സികെ വാസുദേവനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
കേസിലെ മൂന്നാം പ്രതിയാണ് സുധീഷ് കുമാർ. പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിലെ സ്വർണം കവരാൻ അവസരമൊരുക്കിയതിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണപാളികൾ “ചെമ്പ് പാളികൾ” എന്ന് രേഖപ്പെടുത്തി, മഹസറിൽ ക്രമക്കേട് കാട്ടിയുമാണ് ഇയാൾ സ്വർണക്കൊള്ളയ്ക്ക് വഴിയൊരുക്കിയത്.
സുധീഷ് കുമാറിനെ ഇന്നലെ വൈകിട്ട് തിരുവനന്തപുരം ഈഞ്ചയ്ക്കൽ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി എസ്.പി ശശിധരന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
പ്രതിയായ സികെ വാസുദേവനെ ചോദ്യം ചെയ്ത് വിട്ടയച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
2019ൽ ദ്വാരപാലക ശില്പങ്ങളുടെ പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നു സുധീഷ് കുമാർ.
സ്വർണം പൊതിഞ്ഞതെന്ന് അറിഞ്ഞിട്ടും “ചെമ്പ്” എന്ന് രേഖപ്പെടുത്തി മഹസറിൽ പോട്ടിയുടെ പേരിൽ രേഖകൾ തയാറാക്കി, മുരാരി ബാബുവിനൊപ്പം ചേർന്നാണ് സ്വർണം കവരാനുള്ള നീക്കം നടന്നതെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം.
കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ നവംബർ 13 വരെ റിമാൻഡ് ചെയ്തു.
മുൻപ് രണ്ട് ആഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷം നാല് ദിവസത്തെ പോലീസ് കസ്റ്റഡി അനുവദിച്ചിരുന്നു. ഇപ്പോൾ അവനെ വീണ്ടും ജയിലിലേക്ക് മാറ്റും.
അന്വേഷണ സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നും ലഭിച്ച 420 പേജുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിൽ പുരോഗതി വന്നത്.
ശ്രീകോവിലിലെ സ്വർണ പൊതിയൽ സംബന്ധിച്ച ധനകാര്യ ഇടപാടുകളും രേഖകളും വിശദമായി പരിശോധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസിലെ കൂടുതൽ ഉദ്യോഗസ്ഥരെയും അടുത്ത ഘട്ടത്തിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഹൈക്കോടതി നേരത്തേ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
English Summary:
Former Sabarimala Executive Officer Sudheesh Kumar, arrested in connection with the Sabarimala temple gold theft case, has been remanded for 14 days. The SIT registered two cases against him—one related to the theft of gold from the temple’s kattilappali and another from the dwarapalaka idols.
sabarimala-gold-theft-former-executive-officer-sudheesh-kumar-remand
ശബരിമല, സ്വർണക്കവർച്ച, സുധീഷ് കുമാർ, എസ്‌ഐടി, ഉണ്ണികൃഷ്ണൻ പോട്ടി, കേരള പൊലീസ്, ക്രൈംബ്രാഞ്ച്









