‘പോറ്റിയെ കേറ്റിയേ… സ്വര്‍ണ്ണം ചെമ്പായി മാറ്റിയേ…’ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ പാർലമെന്റിന്റെ കവാടത്തിൽ യുഡിഎഫ് എംപിമാർ പ്രതിഷേധം നടത്തി.
കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നതാണ് പ്രധാന ആവശ്യം. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
‘പോറ്റിയെ കേറ്റിയേ… സ്വർണം ചെമ്പായി മാറ്റിയേ…’ എന്ന ഗാനമാലപിച്ചുകൊണ്ടാണ് എംപിമാർ പ്രതിഷേധം അറിയിച്ചത്. ‘അമ്പലക്കള്ളന്മാർ കടക്കു പുറത്ത്’, ‘ശബരിമല കള്ളന്മാർ കടക്കു പുറത്ത്’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധത്തിനിടെ ഉയർന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ശബരിമല സ്വർണക്കൊള്ള വിഷയത്തെ ദേശീയ തലത്തിൽ ശക്തമായി ഉയർത്തിക്കാട്ടാനാണ് യുഡിഎഫിന്റെ തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്വർണക്കൊള്ള കേസിൽ തുടർനടപടികളൊന്നും ഉണ്ടാകില്ലെന്ന് യുഡിഎഫ് നേരത്തെ പറഞ്ഞിരുന്നുവെന്നും, അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചതെന്നും അടൂർ എംപി അടൂർ പ്രകാശ് ആരോപിച്ചു.
കേസ് സിബിഐ അന്വേഷിക്കണമെന്നും, എന്നാൽ കോടതിയുടെ മേൽനോട്ടമില്ലാത്ത അന്വേഷണമായാൽ അട്ടിമറിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
English Summary
UDF MPs staged a protest at the Parliament premises in New Delhi demanding a court-monitored investigation by a central agency into the Sabarimala gold robbery case. The protest was led by Pathanamthitta MP Anto Antony. MPs raised slogans and accused the government of delaying action until after the local body elections. Adoor Prakash MP warned that without judicial oversight, the probe could be compromised.
sabarimala-gold-robbery-udf-mps-protest-parliament
sabarimala, gold robbery, udf protest, parliament, anto antony, adoor prakash, kerala politics, cbi probe









