ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവൻ എടുത്ത ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ഫോണിൽ വിളിച്ചാണ് തൻ്റെയും റഷ്യയുടെയും ഉറച്ച പിന്തുണ അറിയിക്കുകയായിരുന്നു.
പഹൽഗാമിലുണ്ടായ നിഷ്ഠുരമായ ആക്രമണത്തെ പുടിൻ ശക്തമായി അപലപിച്ചു.
നിരപരാധികളുടെ ജീവഹാനിയിൽ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഈ ഹീനമായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെയും അവരെ സഹായിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്ന് പുടിൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായും ജയ്സ്വാൾ പറഞ്ഞു.
“റഷ്യൻ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു, പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു.
നിരപരാധികളുടെ ജീവഹാനിയിൽ പുടിൻ അഗാധമായ അനുശോചനം അറിയിക്കുകയും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഈ ഹീനമായ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞെന്ന് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു.