റഷ്യിലെ പ്രതിപക്ഷ നേതാവും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിൻ പുടിന്റെ എതിരാളിയുമായ അലക്‌സി നവൽനി ജയിലിൽ മരിച്ച നിലയിൽ. 2021 മുതൽ ആർട്ടിക് ജയിലിൽ വിവിധ കേസുകളിലായി 19 വർഷത്തേയ്ക്കുള്ള തടവുശിക്ഷ അനുഭവിയ്ക്കുകയായിരുന്നു നവൽനി. ഇടക്കാലത്ത് ജയിലിൽ നിന്നും നവൽനിയെ കാണാതായതോടെ അദ്ദേഹം കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അടുത്തിടെ നവൽനി വീഡിയോ കോളിൽ മാധ്യമങ്ങളോട് സംസാരിച്ചതോടെ കൊല്ലപ്പെട്ടെന്ന പ്രചരണങ്ങൾ നിലച്ചിരുന്നു. 47 കാരനായ നവൽനി വ്യായാമത്തിനിടെ കുഴഞ്ഞുവീണു മരിച്ചെന്നാണ് ജയിൽ അധികൃതർ പറയുന്നത്. 2013 ലെ മോസ്‌കോ മേയർ തിരഞ്ഞെടുപ്പിലൂടെയാണ് നവൽനി ശ്രദ്ധേയനാകുന്നത്. പുടിന്റെ കടുത്ത എതിരാളിയായ നവൽനിയെ വിഷം കൊടുത്ത് കൊല്ലാൻ മുൻപും ശ്രമങ്ങൾ നടന്നിരുന്നു എന്നാൽ ജർമനിയിലെ ഏറെക്കാലത്തെ ചികിത്സയ്ക്ക് പിന്നാലെ അദ്ദേഹം ജീവിതത്തിലേയ്ക്ക് മടങ്ങിവന്നു. പിന്നീട് റഷ്യയിൽ തിരിച്ചെത്തി. വിമാനമിറങ്ങിയ നവൽനി അപ്പോൾതന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. ആർട്ടിക് പ്രദേശത്തെ ജയിലിലായിരുന്നു അവസാന കാലത്ത് നവൽകി.
Read Also: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; പെരുമ്പാവൂരിൽ വാഹനാപകടത്തിൽ രണ്ടു മരണം