web analytics

ദരിദ്ര കുടുംബത്തിൽ ജനിച്ച പെൺകുട്ടിക്ക് ഫീസടക്കാൻ പണമില്ല; കേട്ടറിഞ്ഞെത്തിയ പന്ത് കണ്ടറിഞ്ഞ് സഹായിച്ചു

ദരിദ്ര കുടുംബത്തിൽ ജനിച്ച പെൺകുട്ടിക്ക് ഫീസടക്കാൻ പണമില്ല; കേട്ടറിഞ്ഞെത്തിയ പന്ത് കണ്ടറിഞ്ഞ് സഹായിച്ചു

ബെ​ഗ്ലൂരു: കർണാടകയിലെ ദരിദ്ര കുടുംബത്തിൽ ജനിച്ച പെൺകുട്ടിക്ക് ബിരുദ പഠനത്തിനായി സാമ്പത്തിക സഹായം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. കർ‌ണാടകയിലെ ബാഗൽകോട്ട് ജില്ലയിൽനിന്നുള്ള ജ്യോതി കനബുർ മഠിനെയാണ് ബിസിഎ പഠിക്കുന്നതിനായി ചേരുന്നതിന് റിഷഭ് പന്ത് സഹായിച്ചത്.

85 ശതമാനത്തിലേറെ മാർക്ക് നേടിയ ഈ പെൺകുട്ടിക്ക് ബിരുദ പഠനത്തിന് സീറ്റ് ലഭിച്ചെങ്കിലും അഡ്മിഷൻ ഫീസായ 40,000 രൂപ അടയ്ക്കാൻ പെൺകുട്ടിയുടെ കുടുംബത്തിനു സാധിച്ചിരുന്നില്ല. ഇതോടെ പെൺകുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയായി. ഒരു സുഹൃത്ത് വഴി കുടുംബത്തിന്റെ ബുദ്ധിമുട്ട് അറിഞ്ഞതോടെ പന്ത്ന ഈ വിഷയത്തിൽ ഇടപെടുകയായിരുന്നു.

പണം ലഭിച്ചതോടെ പെൺകുട്ടി ജാംഖണ്ഡിയിലെ ബിഎൽഡി കോളജിൽ ബിരുദത്തിനു ചേർന്നു. പെൺകുട്ടിയുടെ ഫീസ് അടച്ചതിനു നന്ദിയുണ്ടെന്ന് കോളജ് അധികൃതർ റിഷഭ് പന്തിന് അയച്ച കത്തിൽ അറിയിച്ചു.

റിഷഭ് പന്തിനെ കാർ അപടകത്തിൽ നിന്ന് രക്ഷപ്പെടുത്തി ഹീറോ ആയ രജത് കുമാർ കാമുകിയുമൊത്ത് വിഷം കഴിച്ചു

ന്യൂ ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ കാർ അപടകത്തിൽ നിന്ന് രക്ഷപ്പെടുത്തി ഹീറോ ആയ രജത് കുമാർ കാമുകിയുമൊത്ത് വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശിലെ മുസാഫർ നഗർ സ്വദേശിയാണ് രജത് കുമാർ. ഇയാൾ കാമുകി മനു കശ്യപിനൊപ്പം(21) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രിച്ചത്.

എന്നാൽ ഇയാൾക്കൊപ്പം വിഷം കഴിച്ച കാമുകി മനു കശ്യപ്(21) ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. ഇരുവരുടെയും കുടുംബം പ്രണയം എതിർത്തതിനെത്തുടർന്നാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. യുപിയിലെ മുസാഫർനഗറിലെ ബുച്ചാ ബസ്തിയിൽ ഈ മാസം ഒമ്പതിനാണ് സംഭവമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തിയ രജത് കുമാറിനെയും മനു കശ്യപിനെയും പ്രദേശവാസികൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മനു കശ്യപ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. രജത് കുമാർ ഇപ്പോഴും ഗുരുതാരവസ്ഥയിൽ തുരുകയാണ്.

രജത് കുമാർ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രണയം അവഗണിച്ച് രണ്ടുപേരുടെയും കുടുംബംഗങ്ങൾ ഇരുവർക്കും വേറെ വിവാഹം ആലോചിച്ചതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ജാതി വ്യത്യാസം കാരണമാണ് ഇരുവരുടെയും കുടുംബംഗങ്ങൾ വിവാഹത്തിന് വിസമ്മതിച്ചതെന്നാണ് റിപ്പോർട്ട്. അതിനിടെ മനു കശ്യപ് മരിച്ചതിന് പിന്നാലെ അമ്മ രജത് കുമാറിനെതിരെ മകളെ തട്ടിക്കൊണ്ടുപോയതിന് പരാതി നൽകി.

2022ൽ ഡൽഹിയിൽ നിന്നു ജന്മ നാടായ റൂർക്കിയിലേക്കു പോകുന്നതിനിടെയാണ് പന്ത് ഓടിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞത്. തീപിടിച്ച കാറിൽ നിന്നു ​ഗുരുതര പരിക്കുകളോടെയാണ് പന്തിനെ പുറത്തെടുത്തത്.

‘ഋഷഭ് പന്ത് ജീവിച്ചിരിക്കുന്നത് തന്നെ മാഹാഭാ​ഗ്യമാണ്. അപകടം പറ്റി അദ്ദേഹം എന്റെയടുത്തെത്തുമ്പോൾ വലതു കാൽമുട്ട് സ്ഥാനം തെറ്റിക്കിടക്കുയായിരുന്നു. കാലിൽ നിറയെ വലതും ചെറുതുമായ മുറിവുകൾ. ചർമത്തിന്റെ മുകൾ ഭാ​ഗം മുഴുവനായും ഇളകി മാറിയിരുന്നു. ​കാറിൽ നിന്നു പുറത്തെടുക്കുമ്പോൾ ​ഗ്ലാസിലും മറ്റും ഉരഞ്ഞ് പുറകുവശത്തെ തൊലിയും മാംസവും കുറേ നഷ്ടമായിരുന്നു.’

‘കാർ മറിഞ്ഞു തീപിടിച്ചിരുന്നു. ഇത്തരം അപകടങ്ങളിൽ മരിക്കാനുള്ള സാധ്യത വളരെയധികമാണ്. പാക്ഷേ നാഡികൾക്കും രക്ത ധമനികൾക്കും വലിയ പരിക്കില്ലായിരുന്നു. അതു രക്ഷയായി. ബോധം തിരിച്ചു കിട്ടിയപ്പോൾ ഇനി കളിക്കാൻ കഴിയുമോ എന്നണ് പന്ത് ആദ്യം ചോദിച്ചത്. മകൻ ഇനി എഴുന്നേറ്റ് നടക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ അമ്മയുടെ ചോദ്യം.’

‘2023 ജനുവരിയിലാണ് അദ്ദേഹത്തിന്റെ കാൽമുട്ടിനു ശസ്ത്രക്രിയ നടത്തിയത്. 4 മണിക്കൂർ സമയമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. നാല് മാസങ്ങൾക്കു ശേഷം അദ്ദേഹം ക്രച്ചസിന്റെ സ​ഹായമില്ലാതെ നടന്നു തുടങ്ങി. പന്തിനു ക്രിക്കറ്റ് കളിക്കാൻ സാധിക്കുമോ എന്നത് ഡോക്ടർമാർക്ക് അപ്പോഴും ഉറപ്പു പറയാൻ സാധിച്ചില്ല.’

ENGLISH SUMMARY:

Indian cricketer Rishabh Pant has come forward to financially support a financially challenged girl from Karnataka to pursue her BCA degree.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി, പ്രതികൾ പിടിയിൽ

സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി, പ്രതികൾ പിടിയിൽ ബെം​ഗളൂരു: കർണാടകയിൽ സർക്കാർ...

ഐഎസിന്റെ വീഡിയോകൾ നിരന്തരം കാണിക്കാൻ ശ്രമിച്ചു, സിറിയയിലേക്ക് ചേക്കേറാൻ സമ്മർദ്ദം ചെലുത്തി; അമ്മക്കെതിരെ മകന്റെ പരാതി; അന്വേഷണം

ഐഎസിന്റെ വീഡിയോകൾ നിരന്തരം കാണിക്കാൻ ശ്രമിച്ചു, സിറിയയിലേക്ക് ചേക്കേറാൻ സമ്മർദ്ദം ചെലുത്തി;...

പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ… ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം എന്നാണ് പറയുന്നത്; ജയരാജ് വാര്യർ

പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ... ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം...

ചന്ദ്രയാൻ–3 തനിയെ തിരിച്ചെത്തി

ചന്ദ്രയാൻ–3 തനിയെ തിരിച്ചെത്തി തിരുവനന്തപുരം: ദൗത്യം പൂർത്തിയാക്കിയ ശേഷം ബഹിരാകാശത്ത് അനിയന്ത്രിതമായി സഞ്ചരിച്ചുകൊണ്ടിരുന്ന...

കൊടും വനത്തിലൂടെ 10 കിലോമീറ്റർ ; ഇടമലക്കുടിയിലെ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് തീവ്ര യജ്ഞം

ഇടമലക്കുടിയിലെ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് തീവ്ര യജ്ഞം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ...

തെരഞ്ഞെടുപ്പ് പ്രചാരണം തോന്നും പടിയായാൽ പിടി വീഴും; പരിശോധിക്കാൻ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ്

തെരഞ്ഞെടുപ്പ് പ്രചാരണം തോന്നും പടിയായാൽ പിടി വീഴും പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ...

Related Articles

Popular Categories

spot_imgspot_img