മലയാളികൾ നിരവധിയുള്ള അയർലൻഡ‍ിൽ കുടിയേറ്റക്കാർ‌ക്കെതിരെ കലാപം. കലാപകാരികൾ നിരവധി പോലീസ് വാഹനങ്ങൾക്ക് തീയിട്ടു. ​‍പൊതു​ഗതാ​ഗതം റദാക്കി.

ഡബ്ലിൻ : രാജ്യതലസ്ഥാനമായ ഡബ്ലിനിൽ വ്യാഴാഴ്ച്ച കത്തി ഉപയോ​ഗിച്ച് ഒരാൾ നടത്തിയ ആക്രമണത്തിൽ സ്വദേശികളായ മൂന്ന് കുട്ടികളടക്കം അഞ്ച് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. അയർലൻഡിൽ കുടിയേറി പാർക്കുന്ന ഒരാളാണ് ആക്രമണകാരിയെന്ന് ചൂണ്ടികാട്ടി ആരംഭിച്ച തർക്കമാണ് വലിയ കലാപത്തിലേയ്ക്ക് കടന്നിരിക്കുന്നത്. വ്യാഴാഴ്ച്ച രാത്രിയോടെ ആരംഭിച്ച ആക്രമണത്തിൽ കലാപകാരികൾ നിരവധി ബസുകൾക്കും പോലീസ് വാഹനങ്ങൾക്കും തീയിട്ടു. സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ രാജ്യവ്യാപകമായി പ്രചരിക്കുന്നുണ്ട്. സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോകളിൽ ഒരാൾ പോലീസ് കാറിനുള്ളിൽ തീ കത്തുന്ന പെട്ടി വലിച്ചെറിഞ്ഞ് വാതിൽ അടയ്ക്കുന്നത് കാണാം. ആർത്തലയ്ക്കുന്ന ഒരു സംഘത്തെ സാക്ഷി നിറുത്തിയാണ് ആക്രമണം.അയർ‌ലഡ് സർക്കാരിന്റെ തെറ്റായ കുടിയേറ്റ നയമാണ് ആക്രമണത്തിന് കാരണമെന്ന കലാപകാരികൾ ചൂണ്ടികാട്ടുന്നു. സ്വദേശികൾക്ക് തൊഴിൽ ലഭിക്കുന്നില്ല. പ്രധാനപ്പെട്ട തസ്തികൾ വിദേശികൾ തരപെടുത്തിയെന്നും അവർ കുറ്റപ്പെടുത്തുന്നു. സെൻട്രൽ ഡബ്ലിനിലെ തെരുവുകളിൽ അക്രമാസക്തമായ പ്രതിഷേധം നിയന്ത്രിക്കാൻ വെള്ളിയാഴ്ച്ച പകലും കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ട്.

തീവ്ര വലതുപക്ഷ വിഭാ​ഗമാണ് ​ഗുണ്ടാ ആക്രമണത്തിന് പിന്നിലെന്ന് അയർലൻഡ് പോലീസ് കമ്മീഷണർ ഡ്രൂ ഹാരിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നഗരത്തിലെ പ്രശസ്തമായ ഒ’കോണെൽ സ്ട്രീറ്റിൽ കലാപകാരികൾ കടകൾ കൊള്ളയടിച്ചതായി അയർലഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.തെരുവിൽ ഒരു ഡബിൾ ഡെക്കർ ബസ് കത്തിക്കുകയും സമീപത്തുള്ള ഹോളിഡേ ഇൻ ഹോട്ടലും മക്‌ഡൊണാൾഡ്‌സ് റെസ്റ്റോറന്റും തകർക്കുകയും ചെയ്തു. ആക്രമണം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ന​ഗരത്തിലെ പൊതു​ഗതാ​ഗതം റദാക്കി. അത്യാവശ്യത്തിന് അല്ലാതെ ആശുപത്രികളിൽ പോലും പോകരുതെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു. പക്ഷെ ഇത് വരെ ഇന്ത്യൻ എംബസിയടക്കമുള്ള ഒരൊറ്റ എംബസിയും പൗരൻമാർക്കും മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. കലാപം വേ​ഗം കെട്ടടങ്ങുമെന്നതിനാലാണ് എംബസികൾ പൗരൻമാരെ പരിഭ്രാന്തരാക്കുന്ന സന്ദേശങ്ങളൊന്നും കൈമാറാത്തത്.സാധ്യമായ എല്ലാ ശക്തിയും ഉപയോ​ഗിച്ച് ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്ന് അയർലൻഡ് നീതിന്യായ വകുപ്പ് മന്ത്രി ഹെലൻ മക്റ്റീ അറിയിച്ചു.

കുടിയേറ്റ വിരുദ്ധ വികാരം

55 ലക്ഷത്തിനടുത്താണ് അയർലഡിലെ ജനസഖ്യ. അടിസ്ഥാന സൗകര്യ വികസനവും, ഉയർന്ന പ്രതിശീർഷ വരുമാനവും കുടിയേറ്റക്കാരുടെ സ്വപ്‍നഭൂമിയായി അയർലഡിനെ മാറ്റിയിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ കുടിയേറ്റത്തോട് ഏറ്റവും അനുകൂലമായ സമീപനം സ്വീകരിക്കുന്ന രാജ്യമാണ് അയർലഡ്. 2022 ഏപ്രിൽ മുതൽ 2023 ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരം അയർലഡിലേയ്ക്കുള്ള കുടിയേറ്റം മുൻ റെക്കോർഡുകൾ തകർത്തുവെന്ന് സർക്കാർ സമ്മതിക്കുന്നു.

റഷ്യ-ഉക്രെയിൻ യുദ്ധത്തിൽ അഭയാർത്ഥികളായ യുക്രെയിൻ നിവാസികളിൽ ഭൂരിപക്ഷത്തേയും സ്വീകരിച്ചതോടെയാണ് കുടിയേറ്റക്കാരുടെ ഏണ്ണം വലിയ തോതിൽ വർദ്ധിച്ചത്. രാജ്യത്തെ ആശുപത്രികളിലെ നേഴ്സിങ്ങ് വിഭാ​ഗത്തിൽ വലിയ തോതിൽ മലയാളികൾ ജോലി ചെയ്യുന്നുണ്ട്. നിലവിലെ കലാപം കുടിയേറ്റക്കാരെ ബാധിക്കുമോയെന്ന ആശങ്ക ശക്തമാണ്. ചെറിയ ജനസഖ്യ മാത്രമുണ്ടായിട്ടും സ്വദേശികൾക്ക് തൊഴിൽ ലഭിക്കുന്നില്ല എന്ന വികാരം വലത്പക്ഷ പാർട്ടികൾ പ്രചരിപ്പിക്കുന്നുണ്ട്. കൂടാതെ ഒരു മതവിഭാ​ഗത്തോടുള്ള യൂറ്യപ്യൻ താൽപര്യമില്ലായ്മായും ഐറിഷ് വംശജരെ സ്വാധീനിച്ചിട്ടുണ്ട്. ​ഡബ്ലിനിൽ കത്തി ഉപയോ​ഗിച്ചുള്ള ആക്രമണം തീവ്രവാദ ആക്രമണമാണെന്ന രീതിയിൽ പ്രചരിച്ചത് കലാപം വ്യാപിക്കാൻ കാരണമായി.

 

Read Also : പ്രതീക്ഷയുടെ ദിനങ്ങൾ വരുന്നു. ബന്ദികൾ സ്വതന്ത്രരാകുന്നു. ഇന്ന് വൈകുന്നേരം നാല് മണിയ്ക്ക് ആദ്യ സംഘം ബന്ദികളെ ഹമാസ് മോചിപ്പിക്കും.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

സ്വവർഗാനുരാഗ ഡേറ്റിംഗ് ആപ്പ് കെണി! യുവാവിന് നഷ്ടമായത് വൻ തുക

ഡൽഹി: സ്വവർഗാനുരാഗ ഡേറ്റിംഗ് ആപ്ലിക്കേഷനായ ഗ്രിൻഡർ വഴി ലൈംഗികബന്ധത്തിനായി യുവാവിനെ വിളിച്ചുവരുത്തി...

ഇരുട്ടിൻ്റെ മറവിൽ കുടക്കമ്പിയുമായി ഇറങ്ങും; ജനലിൽ തുളയിട്ട് ഒളിഞ്ഞുനോട്ടം; പ്രതിക്ക് മൂന്നര വര്‍ഷം തടവും പതിനാറായിരം രൂപ പിഴയും

തൃശൂര്‍: ഇരുട്ടിൻ്റെ മറവിൽ യുവ ദമ്പതികളുടെ കിടപ്പുമുറിയുടെ ജനലില്‍ കുടക്കമ്പി കൊണ്ട്...

മുക്കുപണ്ടം പണയം വെച്ച് പണം തട്ടൽ; പ്രതി പിടിയിൽ

ആലപ്പുഴ:മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ....

ഷൂട്ടിം​ഗിനിടെ തീപിടിത്തം; നടൻ സൂരജ് പഞ്ചോളിക്ക് ​ഗുരുതര പൊള്ളൽ

ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ നടന്റെ ദേഹത്ത് തീ പടരുകയായിരുന്നു മുംബൈ: ഷൂട്ടിം​ഗിനിടെയുണ്ടായ തീപിടുത്തത്തിൽ...

ഇരട്ടക്കൊലപാതകം വിവരിച്ച് ചെന്താമര

പാലക്കാട്: പോത്തുണ്ടിയിൽ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി....

ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണം; തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം

തേനി: തേനി ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണത്തിൽപെട്ട തൊഴിലാളി സ്ത്രീ മരിച്ചു....

Related Articles

Popular Categories

spot_imgspot_img