രാജസ്ഥാൻ: രാജ്യത്ത് പെൺകുട്ടികൾക്ക് നേരെയുള്ള അക്രമം വർദ്ധിക്കുന്നു. രാജസ്ഥാനിലെ ബിൽവാര ജില്ലയിൽ നിന്നാണ് ഏറ്റവും പുതിയ അതിക്രമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച്ച രാത്രി മദ്യലഹരിയിലായിരുന്ന മൂന്നുപേരാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്. അത്താഴം കഴിഞ്ഞ് നടക്കാൻ ഇറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം മർദിക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ചെയ്തു.ഗ്രാമവാസികൾ അവളെ കണ്ടപ്പോൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി ജീപ്പിന്റെ സീറ്റ് കവർ കൊണ്ട് പൊതിഞ്ഞ് പെൺകുട്ടിയെ സ്ഥലത്ത് നിന്നും മാറ്റി. പിന്നീട് ഒരു വനിതാ കോൺസ്റ്റബിളിന്റെ വസ്ത്രം ധരിക്കാൻ നൽകിയതായി പോലീസ് അറിയിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഭിൽവാരയിൽ നിന്നുള്ള അഡീഷണൽ പോലീസുകാരെ സ്ഥലത്ത് നിയമിച്ചു. ഭിൽവാര എസ്പിയുടെ ചുമതല വഹിക്കുന്ന പോലീസ് സൂപ്രണ്ട് വിമൽ സിംഗ് നെഹ്റ കുറ്റകൃത്യം നടന്ന ഗംഗാപൂർ സന്ദർശിച്ചു. സംഭവസ്ഥലത്ത് നിന്ന് അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചതായി പൊലീസ് അറിയിച്ചു. യുവതിയുടെ പൊട്ടിയ വളകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.
പീഡന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്.ഗംഗാപൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് പുറത്ത് നാട്ടുകാർ തടിച്ചുകൂടി യുവതിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രാജസ്ഥാനിൽ അടുത്ത കാലത്തായി വർധിച്ചുവരികയാണ്. അടുത്തിടെ പ്രതാപ്ഗഢ് ജില്ലയിൽ 21 കാരിയായ ആദിവാസി യുവതിയെ ഭർത്താവും മരുമക്കളും ചേർന്ന് നഗ്നയാക്കി പരേഡ് നടത്തിയത് വലിയ വാർത്തായായിരുന്നു.
മന്ത്രിസഭ അംഗമായിരുന്ന കെ.ബി ഗണേഷ്കുമാർ കുടുക്കി. ഉമ്മൻചാണ്ടിയുടെ പേര് സരിത ലിസ്റ്റിൽ എഴുതി.