web analytics

ട്രെയിൻ വൈകിയതിനെ തുടർന്ന് പ്രവേശനപരീക്ഷ എഴുതാൻ കഴിഞ്ഞില്ല; വിദ്യാർഥിനിക്ക് റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

വിദ്യാർഥിനിക്ക് റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

ലഖ്നൗ ∙ ട്രെയിൻ വൈകിയതിനെ തുടർന്ന് നിർണായക പ്രവേശനപരീക്ഷ എഴുതാൻ കഴിയാതെപോയ വിദ്യാർഥിനിക്ക് റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്.

ഉത്തർപ്രദേശിലെ ബസ്തി സ്വദേശിനിയായ സമൃദ്ധിക്കാണ് അനുകൂല വിധി ലഭിച്ചത്. 45 ദിവസത്തിനകം നഷ്ടപരിഹാരത്തുക നൽകണമെന്നും, കാലതാമസം സംഭവിച്ചാൽ 12 ശതമാനം പലിശ കൂടി നൽകണമെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഏഴുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സമൃദ്ധിക്ക് നീതി ലഭിച്ചതെന്ന് അവരുടെ അഭിഭാഷകൻ പ്രഭാകർ മിശ്ര അറിയിച്ചു. 2018 മെയ് 7നാണ് കേസിന് ആധാരമായ സംഭവം നടന്നത്.

അന്ന് ലഖ്നൗവിൽ നടത്താനിരുന്ന ബിഎസ്സി ബയോടെക്നോളജി കോഴ്സിലേക്കുള്ള എൻട്രൻസ് പരീക്ഷ എഴുതാൻ സമൃദ്ധിക്ക് കഴിയാതെപോയത് ട്രെയിൻ വൈകിയതിനാലായിരുന്നു.

എൻട്രൻസ് പരീക്ഷയ്ക്കായി ഏകദേശം ഒരു വർഷത്തോളം കഠിനമായ പരിശീലനമാണ് സമൃദ്ധി നടത്തിയിരുന്നത്.

പരീക്ഷ കേന്ദ്രമായി നിശ്ചയിച്ചിരുന്നത് ലഖ്നൗവിലെ ജയ്നാരായൺ പി.ജി. കോളേജിലായിരുന്നു. പരീക്ഷയ്ക്കായി ബസ്തിയിൽ നിന്ന് ലഖ്നൗവിലേക്ക് പോകാൻ സമൃദ്ധി ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തു.

രാവിലെ 11 മണിയോടെ ട്രെയിൻ ലഖ്നൗവിൽ എത്തുമെന്നായിരുന്നു ഷെഡ്യൂൾ. പരീക്ഷാകേന്ദ്രത്തിൽ 12.30നാണ് ഹാജരാകേണ്ടിയിരുന്നത്.

എന്നാൽ, അന്നേദിവസം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് രണ്ടര മണിക്കൂറിലധികം വൈകിയെത്തി.

ഇതോടെ പരീക്ഷാകേന്ദ്രത്തിൽ സമയത്ത് എത്താൻ സാധിക്കാതെ സമൃദ്ധിക്ക് പ്രവേശനപരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി.

ഇത് തന്റെ വിദ്യാഭ്യാസ ജീവിതത്തെ ഗുരുതരമായി ബാധിച്ചുവെന്നാണ് സമൃദ്ധിയുടെ വാദം.

സംഭവത്തിന് പിന്നാലെ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമൃദ്ധി അഭിഭാഷകൻ മുഖേന ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനെ സമീപിച്ചു.

കമ്മിഷൻ റെയിൽവേ മന്ത്രാലയം, റെയിൽവേ ജനറൽ മാനേജർ, സ്റ്റേഷൻ സൂപ്രണ്ട് എന്നിവർക്ക് നോട്ടീസ് അയച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.

തുടർന്ന് ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ കേട്ട കമ്മിഷൻ, സമയബന്ധിതമായ സേവനം ഉറപ്പാക്കുന്നതിൽ റെയിൽവേ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചു.

ട്രെയിൻ വൈകിയെന്ന കാര്യം റെയിൽവേ അംഗീകരിച്ചെങ്കിലും അതിന് കൃത്യമായ വിശദീകരണം നൽകാൻ സാധിച്ചില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

കൊച്ചിയിൽ നാളെ ഗതാഗത നിയന്ത്രണം: പ്രധാനമന്ത്രിയുടെ സന്ദർശനം; അറിയേണ്ട കാര്യങ്ങൾ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അതീവ ജാഗ്രതയും...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ അടിയന്തരമായി മാറ്റിവെച്ചു;പുതുക്കിയ തീയതി പിന്നീട്

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ ഇറാൻ-ഇസ്രയേൽ സംഘർഷം അത്യന്തം വഷളാകുന്ന സാഹചര്യത്തിൽ ഗൾഫ്...

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ...

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം സമുദ്രമത്സ്യങ്ങളെക്കാൾ ഇന്ന്...

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ; സെൻസെക്സ് 2300 പോയിന്റ് ഇടിഞ്ഞു

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ; സെൻസെക്സ് 2300 പോയിന്റ്...

കേരളത്തിൽ സ്വർണവില വീണ്ടും താഴേക്ക്; പവന് 1,440 രൂപ ഇടിഞ്ഞ് 1.18 ലക്ഷം

കേരളത്തിൽ സ്വർണവില വീണ്ടും താഴേക്ക്; പവന് 1,440 രൂപ ഇടിഞ്ഞ് 1.18...

Related Articles

Popular Categories

spot_imgspot_img