web analytics

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ അതിർത്തിക്കപ്പുറത്തുനിന്നെത്തിക്കുന്ന കീടനാശിനി പ്രയോ​ഗം ആശങ്ക ഉയർത്തുകയാണ്. സുരക്ഷാ സംവിധാനങ്ങളില്ലാതെ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ദിവസവും കീടനാശിനികളുമായി ഇവിടെയെത്തുന്നത്. രാവിലെ 5 മണി മുതൽ മിനി ലോറികളിലും പിക്കപ്പ് വാനുകളിലുമായി ആയിരം മുതൽ 5000 ലിറ്റർ വരെയുള്ള കൂറ്റൻ ടാങ്കുകൾ നിറച്ച് കീടനാശിനികൾ കലക്കിക്കൊണ്ടു വരുന്നു.

പത്തിചിറ കാടംകുറിശ്ശിയിൽ കഴിഞ്ഞ ദിവസം പ്രയോഗിച്ച കീടനാശിനി കടുത്ത ദുർഗന്ധം ഉയർത്തിയിരുന്നു. ജനവാസ മേഖലയിലും റോഡിന് ഇരുവശത്തുമുള്ള സ്വകാര്യമാവിൻ തോട്ടങ്ങളിലുമാണ് കടുത്ത ദുർഗന്ധമുള്ള കീടനാശിനി തളിച്ചത്.

തോട്ടങ്ങളിൽ കലക്കിയ കീടനാശിനികൾ പരിശോധിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഗോവിന്ദാപുരം, മീനാക്ഷിപുരം തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ വിവിധ പേരുകളിലുള്ള കീടനാശിനികൾ സുലഭമാണ്. അതിർത്തിക്കപ്പുറം ആയതിനാൽ സംസ്ഥാന സർക്കാരിനോ കൃഷിവകുപ്പിനോ പരിശോധിക്കാനുള്ള അധികാരമില്ല.

ഒരു മാവിൽ കീടനാശിനി പ്രയോഗം 15 തവണയാണ്.

സെപ്തംബറിൽ കർഷകർ മാവിന് തടമെടുത്ത് തുടങ്ങും. ഇതിനൊപ്പം മണ്ണിനാണ് ആദ്യഘട്ടമരുന്ന് പ്രയോഗം നടത്തുന്നത്. അവിടെ തുടങ്ങുന്നതാണ് കീടനാശിനി പ്രയോഗം. കൽട്ടാർ എന്ന പൊതുവേ അറിയുന്ന കീടനാശിനിയാണ് മണ്ണിന് നൽകുന്നത്. ഇതിന് 90 ദിവസത്തിന് ശേഷം മാവുകൾ പൂവിടാനും മാങ്ങ വളരുവാനും തുടങ്ങും. തുടർന്നുള്ള കീടങ്ങളെ ചെറുക്കാനാണ് വിവിധതരം കീടനാശിനികൾ പ്രയോഗിക്കുന്നത്. ഒരു ദിവസം രണ്ടു തൊഴിലേളികൾ രണ്ടേക്കറോളം മാവിൻ തോട്ടങ്ങൾ കീടനാശിനി പ്രയോഗിക്കും.

അശാസ്ത്രീയമായ ഈ കീടനാശിനി പ്രയോഗം അവിടെയുള്ള ജനങ്ങളെ മാത്രമല്ല, ഇവിടെനിന്നുള്ള മാങ്ങ കഴിക്കുന്നവരെയും പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അനിയന്ത്രിത കീടശല്യവും കാലാവസ്ഥാ വ്യതിയാനവും മാവ് കർഷകരെ അശാസ്ത്രീയ കീടനാശിനി പ്രയോഗത്തിലേക്ക് നയിക്കുന്നു.

പൂവിട്ട് 80 മുതൽ 105 ദിവസത്തിനുള്ളിൽ കായ്ക്കുന്ന മാവിന് കീടശല്യ പ്രതിരോധത്തിനും മറ്റുമായി പത്തു മുതൽ 15 തവണ വരെ കീടനാശിനി തളിക്കാറുണ്ട് എന്നാണ് സൂചന. കീടനാശിനികൾ പ്രയോഗിക്കുന്നതു തടയണമെന്ന് ചൂണ്ടിക്കാട്ടി കൃഷി വകുപ്പിന് പരാതി നൽകാൻ ഒരുങ്ങുകയാണ് മുതലമടയിലെ നാട്ടുകാർ.

English summary : Presticide application in wheat fields in Mudalamada; concerned local residents

spot_imgspot_img
spot_imgspot_img

Latest news

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

Other news

വീണ്ടും പൊലീസ് എൻകൗണ്ടർ; ഗുണ്ട അഴക് രാജയെ വെടിവച്ച് കൊന്നു

വീണ്ടും പൊലീസ് എൻകൗണ്ടർ; ഗുണ്ട അഴക് രാജയെ വെടിവച്ച് കൊന്നു ചെന്നൈ: തമിഴ്നാട്ടിൽ...

ശബരിമല സ്വർണക്കവർച്ച; പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു

ശബരിമല സ്വർണക്കവർച്ച; പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു തിരുവനന്തപുരം: ശബരിമല...

പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണം: അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി, പ്രതിപക്ഷ പ്രതിഷേധം

പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണം: അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി,...

വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ ചിലർ പൂഴ്ത്തിവെയ്ക്കുന്നു; റബ്ബർ ക്ഷാമം രൂക്ഷം

വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ ചിലർ പൂഴ്ത്തിവെയ്ക്കുന്നു; റബ്ബർ ക്ഷാമം രൂക്ഷം കൊച്ചി:...

ഇന്നും നാളെയും കുട എടുക്കാൻ മറക്കണ്ട; ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും കുട എടുക്കാൻ മറക്കണ്ട; ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത തിരുവനന്തപുരം ∙...

നാട്ടിലിറങ്ങിയ പോത്തിനെ കാടുകയറ്റുന്നതിനിടെ പാഞ്ഞടുത്തു; കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

നാട്ടിലിറങ്ങിയ പോത്തിനെ കാടുകയറ്റുന്നതിനിടെ പാഞ്ഞടുത്തു; കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര...

Related Articles

Popular Categories

spot_imgspot_img