ഹവാല ഇടപാടുകൾക്ക് തട്ടിക്കൂട്ട് രാഷ്ട്രീയ പാർട്ടികൾ; സർദാർ വല്ലഭായി പട്ടേൽ പാർട്ടിയെന്ന് കേട്ടിട്ടുപോലുമില്ല, ഇവർ പിരിച്ചത് 56 കോടി

മുംബൈ: ഇന്ത്യാക്കാർ ആരെങ്കിലും സർദാർ വല്ലഭായി പട്ടേൽ പാർട്ടിയെന്ന് കേട്ടിട്ടുണ്ടോ? എന്നാൽ ആദായനികുതി വകുപ്പ് കേട്ടിട്ടുണ്ട്. ഇവർ നൽകുന്ന വിവരപ്രകാരം ഈ പാർട്ടിക്ക് 2022 ൽ 56 കോടി രൂപ സംഭാവന കിട്ടിയിട്ടുണ്ട്. സർദാർ വല്ലഭായി പട്ടേൽ പാർട്ടിയ്ക്ക് പ്രത്യക്ഷത്തിലുള്ള പ്രവർത്തനമൊന്നും കാണുന്നില്ലെങ്കിലും അവർ സംഭാവന ഇനത്തിൽ 55.5 കോടി രൂപയോളം പിരിച്ചെടുത്തിട്ടുണ്ടെന്ന് 2022 ൽ നികുതി ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച വരുമാനം ചെലവഴിക്കൽ വിവരത്തിൽ പറയുന്നു. അന്വേഷണത്തിൽ ഇവരിടെ ചില സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വിവരം നാട്ടുകാർക്ക് പോലും അറിയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തന്നെ പാർട്ടി പ്രവർത്തിക്കുന്നത് ബോറിവലി ഈസ്റ്റിലെ ഒരു ചാളിലെ ഫോട്ടോകോപ്പി കേന്ദ്രത്തിൽ നിന്നാണെന്നും പറയുന്നു. തങ്ങൾക്ക് ഗുജറാത്തിൽ നാല് കോർപ്പറേറ്റർമാരുണ്ടായിരുന്നെന്നും ഇലക്ട്രറൽ ബോണ്ട് വഴി സംഭാവനകൾ സ്വീകരിക്കാൻ നിയമാനുസരണം ഞങ്ങളുടെ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു പാർട്ടി നേതാക്കളുടെ മറുപടി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുംബൈയിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ മൂന്ന് പേർ സർദാർ വല്ലഭായി പട്ടേൽ പാർട്ടിയിൽ നിന്നുള്ളവരാണെന്ന് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2022 ൽ കിട്ടിയ 55.5 കോടിയിൽ പത്തു കോടി വിദ്യാഭ്യാസം, 15 കോടി ഭക്ഷണം, 16 കോടി ശൈത്യകാല വസ്ത്രങ്ങൾ, 11 കോടി ദാരിദ്ര്യനിർമ്മാർജ്ജനം എന്നിവയ്ക്കായി ചെലവിട്ടതായിട്ടാണ് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞത്. എന്നാൽ യാഥാർഥ്യം മറ്റൊന്നാണ്. ഇൻകം ടാക്‌സ് വൃത്തങ്ങൾ നൽകുന്ന വിവര പ്രകാരം ഇത്തരം പാർട്ടികൾ മിക്കതും ഹവാല ഓപ്പറേറ്റർമാരുമായി ഒത്തുചേർന്ന് നികുതി വെട്ടിപ്പിനായി തട്ടിക്കൂട്ടിയതാണെന്നാണ്. ഹവാല ഇടപാടുകാരിൽ നിന്ന് സംഭാവനയായി തുക സ്വീകരിക്കുകയും തുടർന്ന് അവരുടെ കമ്മീഷൻ കിഴിച്ചതിന് ശേഷം പണമായി ബന്ധപ്പെട്ട ഇടപാടുകാരന് പണം തിരികെ നൽകുകയും ചെയ്യുന്നു എന്നാണ്. പാർട്ടി നേതാക്കൾക്ക് മൊത്തം തുകയുടെ 0.01% കമ്മീഷനായി ലഭിക്കുന്നു. ഹവാല ഓപ്പറേറ്റർ ഈ കക്ഷികളുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുകയും അവരുടെ ഫീസ് ക്ലയന്റിൽ നിന്ന് പ്രത്യേകം ശേഖരിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം സംഭാവനയായി ലഭിക്കുന്ന തുകയ്ക്ക് 100% വരെ നികുതിയിളവ് ലഭിക്കുമെന്നതാണ് ഇത്തരം കാര്യങ്ങൾക്ക് ഇവർക്ക് സൗകര്യമായി മാറുന്നതെന്നാണ് കരുതുന്നത്.

 

Read Also: കൊച്ചിയിലെ കുപ്രസിദ്ധ ​ഗുണ്ടയുടെ വീട്ടിൽ പോലീസ് റെയ്ഡ്; കിട്ടിയത് രണ്ട് തോക്കുകളും 20 വെടിയുണ്ടകളും

spot_imgspot_img
spot_imgspot_img

Latest news

മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു

മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

Other news

‘ജെഎസ്കെ’ ബുക്കിം​ഗ് നാളെ മുതൽ

'ജെഎസ്കെ' ബുക്കിം​ഗ് നാളെ മുതൽ സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര...

ഇൻസ്പെക്ടർമാർ തമ്മിൽ തർക്കവും കയ്യാങ്കളിയും

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ ഡിവൈഎസ്പിയുടെ യാത്രയയപ്പിനിടെ ഇൻസ്പെക്ടർമാർ തമ്മിൽത്തല്ലി. ജില്ലയിലെ രണ്ട്...

മനോജ് അദാണി മുഖ്യപരിശീലകന്‍

മനോജ് അദാണി മുഖ്യപരിശീലകന്‍ തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ -2 വിലെ...

മുഖ്യമന്ത്രി ഇന്ന് തിരിച്ചെത്തും

മുഖ്യമന്ത്രി ഇന്ന് തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് വേണ്ട!

സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് വേണ്ട ന്യൂഡൽഹി: സമൂസ, ജിലേബി, ലഡ്ഡു തുടങ്ങിയ ഇന്ത്യൻ...

ടോയ്ലറ്റിൽ ഇരുന്ന് വെർച്വൽ കോടതിയിൽ ഹാജരായി

ടോയ്ലറ്റിൽ ഇരുന്ന് വെർച്വൽ കോടതിയിൽ ഹാജരായി ഗാന്ധിന​ഗർ: ടോയ്ലറ്റിൽ നിന്നും വെർച്വൽ കോടതിയിൽ...

Related Articles

Popular Categories

spot_imgspot_img