മലപ്പുറം: സ്കൗട്ട് ആൻഡ് ഗൈഡ് ക്യാംപിനിടെ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെയും പോലീസ് കേസെടുത്തു. പൂക്കോട്ടുപാടം പൊലീസാണ് കേസെടുത്തത്. 304 A വകുപ്പ് പ്രകാരമാണ് നടപടി. മലപ്പുറം കരുളായി കരിമ്പുഴയിലാണ് വിദ്യാർഥികൾ മുങ്ങി മരിച്ചത്.
വിദ്യാർത്ഥികൾക്ക് ഒപ്പം ഉണ്ടായിരുന്ന മൂന്ന് അധ്യാപകരും, ബീറ്റ് ഫോറസ്റ്റ് ഓഫീസറും കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തി. നീന്തൽ അനുവദനീയം അല്ല എന്ന ബോർഡ് വനം വകുപ്പ് സ്ഥാപിച്ചിട്ടും അതിനെ അവഗണിച്ചാണ് നീന്തൽ നടത്തിയതെന്ന് പോലീസ് പറഞ്ഞു. കല്പകഞ്ചേരി എംഎസ്എം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മുർഷിന, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അയിഷ റുദ എന്നിവരാണ് മരിച്ചത്. ഫെബ്രുവരി ഒൻപതിന് ആയിരുന്നു അപകടം.
Read Also: ഇനി ചായ കുടിക്കാനും പാടുപെടും; സംസ്ഥാനത്ത് മിൽമ പ്രതിസന്ധി; കാരണം ഇത്!
Read Also: കാട്ടാക്കടയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മകൻ കസ്റ്റഡിയിൽ