പത്തനംതിട്ട: അയ്യപ്പനെതിരായ അധിക്ഷേപ കേസിൽ തുടർനടപടി നിർത്തിവെച്ച് പോലീസ്. പത്തനംതിട്ട പോലീസിന്റേതാണ് നടപടി. ഫേസ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ എടുത്ത കേസിലാണ് തുടർനടപടി നിർത്തിവെച്ചത്.
2018 ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്ന് ആണ് പൊലീസ് പറയുന്നത്. വിവരങ്ങൾ കിട്ടിയാൽ തുടർനടപടി ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. ബിജെപി നേതാവ് രാധാകൃഷ്ണ മേനോൻ ആണ് രഹന ഫാത്തിമക്കെതിരെ പരാതി നൽകിയിരുന്നത്.
തുടർ നടപടികൾ നിർത്തിവെച്ച കാര്യം രാധാകൃഷ്ണ മേനോനെ പൊലീസ് അറിയിച്ചിട്ടുണ്ട്. കേസില്‍ മജിസ്ട്രേറ്റ് കോടതിയിലും പൊലീസ് റിപ്പോർട്ട് നൽകി.
ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. രഹ്ന ഫാത്തിമ അയ്യപ്പ വേഷമണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതേ തുടർന്നാണ് പരാതി നൽകിയത്.