പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികപീഡ കേസിൽ കോയമ്പ ത്തൂർ സ്വദേശി പാസ്റ്റർ ജോൺ ജബരാജ് (37) അറസ്റ്റിൽ. കഴിഞ്ഞദിവസം മൂന്നാറിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് കോ യമ്പത്തൂർ പോലീസ് അറസ്റ്റുചെയ്തത്.
സമൂഹമാധ്യമങ്ങ ളിലൂടെ തമിഴ്നാട്ടിൽ ഏറെ പ്രശസ്തനായ സുവിശേഷ പ്രഘോഷകനാണ് ഇയാൾ. 2024 മേയിൽ ആണ് കേസിനാസ്പദമായ സംഭവം. കോയമ്പത്തൂരിൽ 14, 17 വയ സ്സുള്ള രണ്ട് പെൺകുട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.
കുട്ടികളുടെ വീട്ടിൽ പ്രാർഥനയ്ക്കായി എത്തിയ സമയത്തായിരുന്നു പീഡനം. ഇതിനുശേഷം ഇയാൾ ലങ്ങളിൽ സുവിശേഷ പ്രഘോഷണം തുടർന്നു. സംഭവംനടന്ന് 11 മാസത്തിനുശേഷ മാണ് കുട്ടികളുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽ കിയത്.
പോലീസ് കേസെടുത്ത തോടെ ഇയാൾ മൂന്നാറിലേക്ക് കടന്നു. ഇവിടെ ഒളിവിൽ കഴി യുകയായിരുന്ന ഇയാളെ അറ സ്റ്റു ചെയ്ത് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.
ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഒബ്സർവേഷൻ ഹോമിൽ കുട്ടി തൂങ്ങിമരിച്ച നിലയിൽ: മരിച്ചത് കണ്ണൂർ സ്വദേശി
ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിരീക്ഷണത്തിലായിരുന്ന പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ കണ്ണൂർ സ്വദേശിയായ 17 വയസ്സുകാരനെയാണ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. മുറിയിൽ ഒറ്റയ്‌ക്കാണ് കുട്ടി താമസിച്ചിരുന്നത്. മരണകാരണം അറിവായിട്ടില്ല.