പാലക്കാട്: പാലക്കാടുള്ള കെപിഎം ഹോട്ടലിൽ താമസിക്കുന്ന കോൺഗ്രസ് വനിതാ നേതാക്കളുൾപ്പെടെയുള്ളവരുടെ മുറികളിൽ നടത്തിയ റെയ്‌ഡിൽ 10 പേർക്കെതിരെ പോലീസ് കേസെടുത്തു. കെപിഎം ഹോട്ടലിൻ്റെ പരാതിയിൽ സൗത്ത് പൊളിക്കാന് കേസെടുത്തത്. ഹോട്ടലിൽ അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി.(Palakkad Raid; police case registered)
ഇന്നലെ രാത്രിയാണ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ റെയ്ഡ് നടന്നത്. കള്ളപ്പണം കണ്ടെത്താനായിരുന്നു പരിശോധനയെന്നാണ് പോലീസ് നൽകിയ വിശദീകരണം. വനിതാ നേതാക്കളുടെ മുറികളിലടക്കം തള്ളി കയറിയാണ് പോലീസിന്റെ നടപടിയുണ്ടായത്.
അതേസമയം കള്ളപ്പണ ആരോപണത്തിൽ സിപിഎം സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. നീല ട്രോളി ബാഗുമായി കെഎസ്‌യു നേതാവ് ഫെനി നൈനാൻ എത്തുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. എംപിമാരായ ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനും ജ്യോതികുമാര്‍ ചാമക്കാലയും ഹോട്ടലിലേക്ക് കയറുന്ന ദൃശ്യങ്ങളുമുണ്ട്.