തോക്കുചൂണ്ടി തട്ടിക്കൊണ്ട് പോയത് മുഖം മൂടി അണിഞ്ഞവർ; പ്രവാസി വ്യവസായിയെ കണ്ടെത്തിയത് ശരീരമാസകലം മര്‍ദനമേറ്റ പാടുകളോടെ
പാലക്കാട്: മുഖംമൂടിയണിഞ്ഞ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ മലപ്പുറം കാളികാവ് സ്വദേശിയായ പ്രവാസി വ്യവസായിയെ കണ്ടെത്തി.
പൂങ്ങോട് വലിയപീടിയേക്കൽ വീട്ടിൽപ്പെട്ട ആലുങ്ങൽ മുഹമ്മദലി (68)യെയാണ് ചെർപ്പുളശ്ശേരിക്ക് സമീപം കോതകുറിശിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ട് ആറങ്ങോട്ടുകര–കൂട്ടുപാത റോഡിലെ കോഴിക്കാട്ടിരി പാലത്തിനരികിൽ നിന്നും നാലംഗ സംഘം തന്നെയാണ് മുഹമ്മദലിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയത്.
കാളികാവിലെ വീട്ടിൽ നിന്ന് നെടുംബാശ്ശേരിയിലേക്ക് യാത്രതിരിച്ച ശേഷമാണ് സംഭവം.
ശരീരത്തിൽ മർദനമേറ്റ പാടുകളോടെ ഇയാൾ പിന്നീട് കുണ്ടടി ജുമമസ്ജിദിന് സമീപത്തെ ഒരു വീടിൽ നിന്ന് രക്ഷപെട്ടിറങ്ങി.
നാട്ടുകാർ ഇടപെട്ട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗദി അറേബ്യയിലും മലപ്പുറത്തും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന വലിയ വ്യവസായിയാണു മുഹമ്മദലി.
ബിസിനസ് മേഖലയിൽ ഉണ്ടായ വൈരാഗ്യമാണു ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക മൊഴി. ചാലിശ്ശേരി പൊലീസ് അന്വേഷണം തുടരുന്നു.
English Summary
A 68-year-old expatriate businessman from Malappuram, Aalungal Muhammedali, who was abducted at gunpoint by a masked gang, has been found locked inside a house near Cherpulassery in Palakkad. He was kidnapped from near Kozhikkattiri bridge while travelling from his home in Kallikavu to Nedumbassery. He escaped from the house with injuries from alleged assault and was admitted to a private hospital. Police suspect business rivalry behind the abduction and have launched an investigation
palakkad-nri-businessman-abducted-found
Palakkad, Malappuram, Abduction, NRI, Businessman, Crime, Kerala Police, Cherpulassery









