web analytics

‘ബലൂചിസ്ഥാൻ’ പരാമർശം; നടൻ സൽമാൻഖാനെ തീവ്രവാദിപ്പട്ടികയിൽപ്പെടുത്തി പാകിസ്ഥാൻ

നടൻ സൽമാൻഖാനെ തീവ്രവാദിപ്പട്ടികയിൽപ്പെടുത്തി പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനെ പാക്കിസ്ഥാൻ സർക്കാർ തീവ്രവാദിയെന്നു പ്രഖ്യാപിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വൻ ചർച്ചയായിരിക്കുന്നത്.

പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധ നിയമം (Anti-Terrorism Act 1997) പ്രകാരമുള്ള നാലാം ഷെഡ്യൂളിൽ സൽമാൻ ഖാന്റെ പേര് ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. തീവ്രവാദ ബന്ധമുള്ളവരെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തുന്ന നിയമമാണിത്.

സൽമാൻ ഖാൻ റിയാദ് ഫോറം 2025-ൽ നടത്തിയ പ്രസംഗത്തിലാണ് വിവാദം പൊട്ടിത്തെറിച്ചത്. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും ആമിർ ഖാനുമൊപ്പമായിരുന്നു അദ്ദേഹം സൗദി അറേബ്യയിലെ ഈ വേദിയിൽ പങ്കെടുത്തത്.

മധ്യപൂർവേഷ്യയിൽ ഇന്ത്യൻ സിനിമയുടെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കവെ സൽമാൻ പറഞ്ഞ ഒരു വാക്കാണ് പാക്കിസ്ഥാനെ ഉഗ്രകോപത്തിലാക്കിയത്.

സൽമാൻ പറഞ്ഞത് ഇങ്ങനെ:

“ഇപ്പോൾ ഒരു ഹിന്ദി സിനിമ എടുത്ത് ഇവിടെ (സൗദി അറേബ്യയിൽ) റിലീസ് ചെയ്താൽ അത് സൂപ്പർഹിറ്റാകും. ഒരു തമിഴ്, തെലുങ്ക് അല്ലെങ്കിൽ മലയാള സിനിമയും നൂറുകോടി രൂപയുടെ ബിസിനസ് നേടും.

കാരണം, മറ്റ് രാജ്യങ്ങളിൽനിന്നുള്ള നിരവധി ആളുകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട് — ബലൂചിസ്ഥാനിൽ നിന്നുള്ളവരും, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരും, പാക്കിസ്ഥാനിൽ നിന്നുള്ളവരും.”

ഈ പരാമർശത്തിൽ ബലൂചിസ്ഥാനും പാക്കിസ്ഥാനുമെല്ലാം വേർതിരിച്ച് പറഞ്ഞതാണ് പാക്കിസ്ഥാനിലെ അധികാരികൾക്ക് മുറിവേൽപ്പിച്ചത്.

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് വെല്ലുവിളിയെന്ന നിലയിലാണ് പാക്കിസ്ഥാൻ സർക്കാർ ഇതിനെ കാണുന്നത്.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ സർക്കാരിന്റെ ആഭ്യന്തര വകുപ്പ് ഒക്ടോബർ 16-ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സൽമാൻ ഖാനെ “ആസാദ് ബലൂചിസ്ഥാൻ ഫെസിലിറ്റേറ്റർ” എന്ന് വിശേഷിപ്പിച്ചത്.

അതായത്, സ്വതന്ത്ര ബലൂചിസ്ഥാന്റെ പിന്തുണക്കാരനെന്ന നിലയിലാണ് സൽമാനെ പാക്ക് അധികാരികൾ ചിത്രീകരിക്കുന്നത്.

തീവ്രവാദ വിരുദ്ധ നിയമത്തിലെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാൽ കർശനമായ നിരീക്ഷണം,

യാത്രാ നിയന്ത്രണങ്ങൾ, പാസ്പോർട്ട് പിടിച്ചെടുക്കൽ, സമ്പത്ത് തടയൽ, നിയമനടപടികൾ നേരിടൽ തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൽമാനെ കാത്തിരിക്കുന്നത്.

എന്നാൽ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വിജ്ഞാപനത്തിന് പാക്കിസ്ഥാൻ സർക്കാർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

അതേസമയം, സൽമാൻ ഖാൻ ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

അദ്ദേഹത്തിന്റെ മൗനം പാക്കിസ്ഥാനിലെ മാധ്യമങ്ങളും സോഷ്യൽ മീഡിയയുമെല്ലാം വ്യാപകമായി ചർച്ച ചെയ്യുകയാണ്.

ഇതിനിടെ, ബലൂച് വിഘടനവാദി നേതാക്കൾ സൽമാൻ ഖാനെ തുറന്നുപ്രശംസിച്ചു. “സൽമാന്റെ വാക്കുകൾ ആറുകോടി ബലൂച് ജനതയെ സന്തോഷിപ്പിച്ചു.

ബലൂചിസ്ഥാനെ ഒരു സ്വതന്ത്ര പ്രദേശമായി അംഗീകരിച്ചതിലൂടെ, പാകിസ്ഥാന്‍ ഭയപ്പെടുന്ന കാര്യമാണ് സൽമാൻ ചെയ്തത് എന്ന് നേതാക്കൾ പറഞ്ഞു.

ഇത് ബലൂച് സ്വത്വത്തെ ആഗോളതലത്തിൽ മുന്നോട്ട് കൊണ്ടുപോകുന്ന മൃദു നയതന്ത്ര നടപടിയാണ്,” എന്ന് സ്വതന്ത്ര ബലൂച് വക്താവ് മിർ യാർ ബലൂച് വ്യക്തമാക്കി.

വിവാദം പടർന്നതോടെ പാക്കിസ്ഥാൻ മാധ്യമങ്ങളിൽ സൽമാനെതിരെ വിമർശനങ്ങൾ ശക്തമായി. ചിലർ അദ്ദേഹത്തിന്റെ സൗദി അറേബ്യയിലെയും ഹോളിവുഡിലെയും ബന്ധങ്ങളെ ചോദ്യം ചെയ്തു.

ബലൂച് പ്രദേശത്തെ വേർതിരിവ് ആഗ്രഹിക്കുന്നവർക്ക് പിന്തുണ നൽകുന്ന രീതിയിലുള്ള പ്രസ്താവനകൾ അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാനെ അപമാനിച്ചുവെന്നതാണ് അവരുടേതായ വാദം.

മറുവശത്ത്, ഇന്ത്യൻ സമൂഹമാധ്യമങ്ങളിൽ സൽമാനെ അനുകൂലിച്ച് അഭിപ്രായങ്ങൾ ഉയർന്നു. “ഒരു ചെറിയ വാക്ക് പറഞ്ഞതുകൊണ്ട് ഒരാളെ തീവ്രവാദിയാക്കുന്ന രാഷ്ട്രമാണ് പാക്കിസ്ഥാൻ” എന്ന അഭിപ്രായങ്ങളാണ് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമുള്ള ആരാധകർ പങ്കുവെച്ചത്.

റിപ്പോർട്ടുകൾ പ്രകാരം, പാക്കിസ്ഥാൻ സർക്കാർ ഇപ്പോഴും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇന്റീരിയർ മന്ത്രാലയത്തിന്റെ ചട്ടപ്രകാരം സൽമാനെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്താനുള്ള പ്രക്രിയ പുരോഗമിക്കുകയാണെന്ന് കരുതപ്പെടുന്നു.

സൽമാൻ ഖാന്റെ ഈ വിവാദ പരാമർശം, ഇന്ത്യ-പാക്ക് ബന്ധങ്ങൾക്കും മധ്യപൂർവേഷ്യയിലെ സിനിമാ നയതന്ത്രത്തിനും പുതിയ തലമുറയിൽ ശക്തമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

20 വർഷത്തെ കാത്തിരിപ്പിന് വിരാമം; മുംബൈ പിടിക്കാൻ താക്കറെ സഹോദരന്മാർ ഒരുമിക്കുന്നു

20 വർഷത്തെ കാത്തിരിപ്പിന് വിരാമം; മുംബൈ പിടിക്കാൻ താക്കറെ സഹോദരന്മാർ ഒരുമിക്കുന്നു വർഷങ്ങളോളം...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

തിരുവനന്തപുരത്ത് ഇരട്ടകളുടെ അപൂർവ സംഗമം; കുഞ്ഞിന്‍റെ നൂലുകെട്ട് ആഘോഷമാക്കി സംസ്ഥാനമാകെ നിന്നുള്ള ട്വിൻസ്

തിരുവനന്തപുരത്ത് ഇരട്ടകളുടെ അപൂർവ സംഗമം; കുഞ്ഞിന്‍റെ നൂലുകെട്ട് ആഘോഷമാക്കി സംസ്ഥാനമാകെ നിന്നുള്ള...

റാന്നിയുടെ കടുവാ ഭീതിക്ക് അവസാനം; റാന്നിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ കുടുങ്ങി

റാന്നിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ കുടുങ്ങി കടുവാ ഭീതിയിൽ...

ജോലിയിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ജീവനക്കാർക്ക് സ്വന്തമായി ഒന്നരക്കോടിയുടെ ഫ്ലാറ്റ്; മിന്നും സമ്മാനവുമായി കമ്പനി ! ഒരു കാരണമുണ്ട്….

ജീവനക്കാർക്ക് സ്വന്തമായി ഒന്നരക്കോടിയുടെ ഫ്ലാറ്റ് സമ്മാനവുമായി കമ്പനി ബെയ്ജിംഗ് ∙ ജീവനക്കാരെ ദീർഘകാലം...

ഈ വർഷം സെലിബ്രിറ്റികൾ ആഘോഷമാക്കി മാറ്റിയ, സഞ്ചാരികളുടെ ഹോട്ട്‌സ്പോട്ടുകളായി മാറിയ പത്ത് ഇടങ്ങൾ

ഈ വർഷം സെലിബ്രിറ്റികൾ ആഘോഷമാക്കി മാറ്റിയ, സഞ്ചാരികളുടെ ഹോട്ട്‌സ്പോട്ടുകളായി മാറിയ പത്ത്...

Related Articles

Popular Categories

spot_imgspot_img