ന്യൂഡൽഹി: പഹൽഗാം തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉടലെടുക്കുന്ന സംഘർഷ സാഹചര്യം ഉപയോഗപ്പെടുത്താൻ ചൈനയുടെ നീക്കം.
പാക്കിസ്ഥാന് ചൈന ആയുധങ്ങൾ കൈമാറിയതായാണ്. നൂതന മിസൈലുകൾ അടക്കമുള്ള ആയുധങ്ങളാണ് പാക്കിസ്ഥാന് ചൈന നൽകിയിരിക്കുന്നത്.
പാകിസ്ഥാൻ വ്യോമസേനയുടെ വിമാനങ്ങളിൽ ഈ മിസൈലുകൾ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളിൽ ഏപിഎൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
200 മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധിയുളള മിസൈലുകളാണിത്. തുർക്കിയും പാകിസ്ഥാന് സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്. തുർക്കി വ്യോമസേനയുടെ 7 സി 130 ഹെർക്കുലീസ് വിമാനങ്ങൾ പാകിസ്ഥാന് വിട്ടുകൊടുത്തതായാണ് റിപ്പോർട്ട്.
7 വിമാനങ്ങളാണ് തുർക്കി നൽകിയിരിക്കുന്നത്. ഇതിൽ 6 വിമാനങ്ങൾ കറാച്ചിയിലും ഒരു വിമാനം ഇസ്‌ലാമാബാദിലുമാണ് വിന്യസിച്ചിട്ടുള്ളത്. പരസ്യമായി പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച ശേഷമാണ് ചൈന ആയുധങ്ങൾ കൂടി ഇപ്പോൾ കൈമാറിയിരിക്കുന്നത്.