ന്യൂഡൽഹി: പാകിസ്താനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് അഞ്ച് കൊടും ഭീകരരെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട ഭീകരരുടെ വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവൻ ഉൾപ്പെടെയുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മെയ് 7നാണ് പാകിസ്താനിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്.
മസൂദ് അസറിന്റെ ബന്ധുവും ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് സൂചന. മുഹമ്മദ് ഹസൻ ഖാൻ, മുഹമ്മദ് യൂസഫ് അസർ, ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവൻ മുദാസർ ഖാദിയാൻ ഖാസ്, മസൂജ് അസറിന്റെ ബന്ധുവായ ഹാഫിസ് മുഹമ്മദ് ജമീൽ, ഖാലിദ് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരർ.
ലഷ്കർ-ഇ-തൊയ്ബ നേതാവ് മുദാസർ ഖാദിയാൻ ഖാസിന്റെ സംസ്കാര ചടങ്ങിൽ പാകിസ്താൻ സൈന്യം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചിരുന്നു. പാക് ആർമി മേധാവിയും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിന്റെ പേരിൽ റീത്ത് വെക്കുകയും ചെയ്തിരുന്നു.
ആഗോള ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ സ്‌കൂളിലാണ് ഈ ഭീകരന്റെ സംസ്കാരചടങ്ങുകൾ നടന്നത്. പാക് ആർമിയിലെ ഒരു ലെഫ്റ്റനന്റ് ജനറലും പഞ്ചാബ് പോലീസ് ഐജിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.