ഓയോയിൽ ബുക്ക് ചെയ്തപ്പോൾ ഒരു റേറ്റ്, ഹോട്ടലിൽ ചെന്നപ്പോൾ വേറൊരു റേറ്റ്; ഹോട്ടലുടമ ഒരുലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നൽകണം

ഓണ്‍ലൈന്‍ ബുക്കിംഗ് ആപ്ലിക്കേഷന്‍ മുഖേന മുന്‍കൂര്‍ മുറികള്‍ ബുക്ക് ചെയ്തിട്ടും നല്‍കാതെ കുടുംബത്തെ കഷ്ടപ്പെടുത്തിയതില്‍ കര്‍ശന ഇടപെടലുമായി എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.One rate when booked in OYO, another rate when you go to the hotel

കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമൊന്നിച്ച് രാത്രിയില്‍ ഹോട്ടലില്‍ ചെന്നവര്‍ക്ക് ബുക്കിങ് പ്രകാരമുള്ള റൂമുകള്‍ നിഷേധിച്ചത് കാരണം മറ്റൊരു ഹോട്ടല്‍ കണ്ടുപിടിക്കാന്‍ ആ രാത്രിയില്‍ ഏറെ സഞ്ചരിക്കേണ്ടി വന്നു.

ഇത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഇടപെടല്‍.

ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാര്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

OYO Rooms എന്ന ഓണ്‍ലൈന്‍ സ്ഥാപനം, കൊല്ലത്തെ മംഗലത്ത് ഹോട്ടല്‍ എന്നിവര്‍ക്കെതിരെ കൊച്ചിയിലെ അഭിഭാഷകനായ കെ.എസ്. അരുണ്‍ ദാസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

ഭാര്യയും കുട്ടികളും മാതാപിതാക്കളും ഉള്‍ക്കൊള്ളുന്ന പത്ത് അംഗ സംഘത്തിന് താമസിക്കാന്‍ ആണ് 2933/- രൂപ നല്‍കി പരാതിക്കാരന്‍ കൊല്ലത്തെ മംഗലത്ത് ഹോട്ടലില്‍ മുറികള്‍ ബുക്ക് ചെയ്തത്.

രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയപ്പോള്‍ മുറികള്‍ നല്‍കാന്‍ ഹോട്ടല്‍ ഉടമ തയ്യാറായില്ല. ഒരു റൂമിന് 2,500/- രൂപ വീതം അധികനിരക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇതോടെ കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമായി രാത്രി യാത്രചെയ്ത് മറ്റൊരു ഹോട്ടല്‍ കണ്ടുപിടിക്കേണ്ടി വന്നു. താനും കുടുംബവും അനുഭവിച്ച കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം തേടിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

OYO റൂംസ് എന്ന സ്ഥാപനവുമായി നിലവില്‍ ധാരണ ഇല്ലെന്ന് ഹോട്ടലുടമ കോടതി മുമ്പാകെ ബോധിപ്പിച്ചു. എന്നാല്‍ ഈ വാദം തെളിയിക്കാന്‍ കഴിഞ്ഞില്ല. ‘വിശ്വാസവഞ്ചനയാണ് എതിര്‍കക്ഷികള്‍ പരാതിക്കാരന്റെ കുടുംബത്തോട് കാണിച്ചത്.

ഇതുമൂലം ധനനഷ്ടം മാത്രമല്ല ഏറെ മന:ക്ലേശവും ആ കുടുംബം അനുഭവിക്കേണ്ടിവന്നു എന്നത് വ്യക്തമാണ്. അന്തസ്സോടെയും ആഥിത്യ മര്യാദയോടെയും ആണ് ഉപഭോക്താക്കളോട് പെരുമാറേണ്ടതെന്ന എതിര്‍കക്ഷിയെ ബോധ്യപ്പെടുത്താന്‍ മാത്രമല്ല, ഉപഭോക്താവിന് നീതി ലഭ്യമാക്കാന്‍ കൂടിയാണ് ഈ ഇടപെടല്‍ എന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.

ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10,000രൂപ കോടതി ചെലവും ഒരു മാസത്തിനകം പരാതിക്കാരന് നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.പരാതിക്കാരന് വേണ്ടി അഡ്വ. അഭിഷേക് കുര്യന്‍ ഹാജരായി.

spot_imgspot_img
spot_imgspot_img

Latest news

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

Other news

അയർലണ്ടിൽ 280 മില്യൺ യൂറോ നേടിയ ഭാഗ്യവാൻ !

അയർലണ്ടിൽ 280 മില്യൺ യൂറോ നേടിയ ഭാഗ്യവാൻ IRELAND: അയർലണ്ടിലെ ആ മഹാഭാഗ്യവാനെ...

ലയണൽ മെസ്സി ഇന്ത്യയിലേക്ക്

ലയണൽ മെസ്സി ഇന്ത്യയിലേക്ക് ന്യൂഡൽഹി: ഇതിഹാസ താരം ലയണൽ മെസ്സി ഇന്ത്യയിലേക്കെത്തുമെന്ന വാർത്ത...

‘മിൽമ’ യുടെ അപരൻ ‘മിൽന’

തിരുവനന്തപുരം: 'മിൽമ' യുടെ അപരൻ 'മിൽന'. മില്‍മയുടെ പേരും ഡിസൈനും അനുകരിച്ച...

വിശുദ്ധ പൗലോസ് ശ്ലീഹയുടെ പെരുന്നാൾ മഹാമഹം

വിശുദ്ധ പൗലോസ് ശ്ലീഹയുടെ പെരുന്നാൾ മഹാമഹം ലണ്ടൻ: യുകെയിലെ സൗത്താംപ്ടൺ കേന്ദ്രമാക്കി ക്നാനായ...

UK: 2മണിക്കൂര്‍ പാര്‍ക്കിംഗിന് നഷ്ടം 5.30 ലക്ഷം !

UK: 2മണിക്കൂര്‍ പാര്‍ക്കിംഗിന് നഷ്ടം 5.30 ലക്ഷം LONDON: കാർ പാർക്കിംഗ് ഏരിയയിൽ...

800ലധികം കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍

800ലധികം കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍ അയര്‍ലണ്ടില്‍ അവിവാഹിതരായ അമ്മമാര്‍ക്കായി ബോണ്‍ സെകോഴ്സ്...

Related Articles

Popular Categories

spot_imgspot_img