കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബർ ക്യാംപിലെ തീപിടിത്തത്തിന് കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണെന്ന് സ്ഥിരീകരിച്ച് കുവൈത്ത് അഗ്നിരക്ഷാ സേന. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ച പാചകവാതക സിലണ്ടർ ചോർന്നാണു തീപിടിത്തമുണ്ടായതെന്നു നേരത്തേ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണമെന്നു കുവൈത്ത് അഗ്നിരക്ഷാ സേന വ്യക്തമാക്കി.(Officials confirm short circuit as cause of tragedy)
അപകടം സംഭവിച്ച സ്ഥലത്ത് വിശദമായ പരിശോധനകൾ നടത്തിയ ശേഷമാണ് അപകടകാരണം കണ്ടെത്തിയതെന്നു കുവൈത്ത് അഗ്നിശമന സേന പ്രസ്താവനയിൽ അറിയിച്ചു. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുൾപ്പെടെ പരിശോധിച്ചാണ് അന്തിമ നിഗമനത്തിലെത്തിയത്. ഫ്ലാറ്റിനുള്ളിൽ മുറികൾ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികൾ അതിവേഗം തീ പടരാൻ ഇടയാക്കിയതായി ഫയർഫോഴ്സ് കേണൽ സയീദ് അൽ മൗസാവി പറഞ്ഞു.
മുറികൾ തമ്മിൽ വേർതിരിക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ കത്തിയതു വലിയ തോതിൽ പുകയുണ്ടാക്കി. ഈ പുക അതിവേഗം മുകൾനിലയിലേക്കു പടർന്നു. ആറുനില കെട്ടിടത്തിൽ 24 ഫ്ലാറ്റുകളിലെ 72 മുറികളിലായി 196 പേരാണു താമസിച്ചിരുന്നത്. ഇതിൽ 20 പേർ നൈറ്റ് ഡ്യൂട്ടിയിലായതിനാൽ സംഭവസമയത്ത് 176 പേർ ക്യാംപിലുണ്ടായിരുന്നു.
Read Also: കേരളത്തിന് ഇന്ന് ദുഃഖവെള്ളി; മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കേരളം
Read Also: കേരളത്തിന് ഇന്ന് ദുഃഖവെള്ളി; മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കേരളം
Read Also: മറന്നു വെച്ച മൊബൈല്‍ എടുക്കാന്‍ വള്ളത്തിനടുത്തേക്ക് നീന്തി; മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു