ട്വന്റി20 ലോകകപ്പിനും മുന്നോടിയായുള്ള സന്നാഹ മത്സരത്തിന് കളിക്കാൻ ഓസ്ട്രേലിയൻ ടീമിൽ ആളില്ല. നാളെ നമിബിയക്കെതിരെയും വെള്ളിയാഴ്ച വെസ്റ്റിൻഡീസിന് എതിരെയും നടക്കുന്ന സന്നാഹ മത്സരങ്ങളിൽ ഇതോടെ സപ്പോർട്ടിംഗ് സ്റ്റാഫിനെ ഇറക്കി കളി നടത്താനാണ് ടീം മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. ഐപിഎൽ കഴിഞ്ഞു മടങ്ങിയെത്തുന്ന താരങ്ങൾ ടീമിനൊപ്പം ചേരാൻ വൈകുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഐപിഎൽ ഫൈനൽ കളിച്ച കൊൽക്കത്ത ഹൈദരാബാദ് ടീമുകളിലെ മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ് എന്നിവരും ബംഗളുരുവിലെ കാമറൂൺ, ഗ്രീൻ മാക്സ്വെൽ എന്നിവരും ഈയാഴ്ച അവസാനത്തോടെ മാത്രമേ ടീമിനൊപ്പം ചേരു. പേശി വലിവ് കാരണം ക്യാപ്റ്റൻ മിച്ചൽ മാർഷിനും ആദ്യ മത്സരം കളിക്കാൻ കഴിഞ്ഞേക്കില്ല. ഇതോടെയാണ് മുൻ രാജ്യാന്തര താരങ്ങളും ഇപ്പോൾ ടീമിന്റെ സപ്പോർട്ടിംഗ് സ്റ്റാഫിൽ ഉള്ളവരുമായ ബ്രാഡ് ഹോജ്, ജോർജ് ബെയിലി തുടങ്ങിയവരെ സന്നാഹ മത്സരത്തിന് ഇറക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്.
Read also: പാട്ടിന്റെ വാരിയറിയില്ലേ, എങ്കിൽ മൂളിയാൽ മതി; പാട്ട് കിട്ടും! പുതിയ ഫീച്ചറുമായി യൂട്യൂബ്