ഒക്ടോബര്‍ 29 നാണ് വെടിക്കെട്ട് അപകടം നടന്നത്
കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ചികിത്സാ ചെലവടക്കം നൽകാതെ സംസ്ഥാനത്ത് സർക്കാർ. അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ നടത്തിയ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിക്ക് ഒന്നര കോടി രൂപയും മരിച്ച രണ്ട് പേരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതവും അപകട സമയത്ത് സർവീസ് നടത്തിയ ആംബുലൻസുകൾക്കുള്ള പണവും നൽകിയിട്ടില്ല.
ഒക്ടോബര്‍ 29 നാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ വെടിക്കെട്ട് അപകടം നടന്നത്.(Nileswaram firework accident: Government not paying hospitals, ambulances)
ചികിത്സാ ചെലവിനത്തിലെ ബിൽ കുടിശിക ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി കാസർകോട് എംപിയെ സമീപിച്ചിട്ടുണ്ട്. അപകട ആറുപേരാണ് മരിച്ചത്. 148 പേര്‍ക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ സർക്കാർ മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിക്കുകയും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ചികിത്സാ ചെലവായി കര്‍ണാടകത്തിലേയും കേരളത്തിലേയും ആശുപത്രികളിൽ മൂന്ന് കോടിയിലേറെ രൂപ നൽകാനുണ്ട്. മംഗളൂരുവിലെ എജെ ആശുപത്രിയിൽ മാത്രം നൽകാനുള്ള തുക 1.56 കോടി രൂപയാണ്. അപകട സമയത്ത് സർവീസ് നടത്തിയ 25 ആംബുലൻസുകൾക്കും തുക ലഭിക്കാനുണ്ട്.