സ്വകാര്യനിമിഷങ്ങൾ ചിത്രീകരിച്ച് നവവധുവിനെ സുഹൃത്തുക്കളോടൊത്ത് ലൈംഗികബന്ധത്തിന് നിർബന്ധിച്ചു
കർണാടകയിലെ പുത്തനഹള്ളിയിൽ നവവധുവിനെ ഭർത്താവായ സയ്യിദ് ഇനാമുൾ ഹഖും കുടുംബാംഗങ്ങളും നിരന്തരമായി പീഡിപ്പിച്ചുവെന്ന് യുവതി.
വിവാഹശേഷം സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി ചിത്രീകരിച്ച് വിദേശ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തും, യുവതിയെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ ഭർത്താവ് നിർബന്ധിച്ചതും പരാതിയിൽ വ്യക്തമാക്കുന്നു.
2024 ഡിസംബർ മാസത്തിൽ നടന്ന വിവാഹത്തിൽ സ്ത്രീധനമായി 42 പവനിലധികം സ്വർണ്ണാഭരണങ്ങളും ഒരു യമഹ ബൈക്കും യുവതിയുടെ കുടുംബം നൽകിയിരുന്നു.
(സ്വകാര്യനിമിഷങ്ങൾ ചിത്രീകരിച്ച് നവവധുവിനെ സുഹൃത്തുക്കളോടൊത്ത് ലൈംഗികബന്ധത്തിന് നിർബന്ധിച്ചു)
എന്നാൽ, യുവതി ഭർത്താവിന് മുമ്പ് വിവാഹിതനായിരുന്നുവെന്ന് പിന്നീട് മനസ്സിലാക്കി. തന്റെ രണ്ടാമത്തെ ഭാര്യയാണെന്ന് ഭർത്താവ് സമ്മതിക്കുകയും, മറ്റു 19 സ്ത്രീകളുമായി ബന്ധമുണ്ടെന്നും അവകാശപ്പെട്ടതായി യുവതി പറയുന്നു.
വീഡിയോ റെക്കോർഡിംഗ് വഴി ഭീഷണിപ്പെടുത്തൽ
വിവാഹശേഷം ഭർത്താവ് കിടപ്പുമുറിയിൽ രഹസ്യമായി ക്യാമറ സ്ഥാപിച്ച് സ്വകാര്യ നിമിഷങ്ങൾ പകർത്തിയതായി യുവതി പരാതിയിൽ പറഞ്ഞു.
ഈ ദൃശ്യങ്ങൾ വിദേശത്തെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തും, യുവതിയെ അവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതും ആരോപിക്കുന്നു.
അല്ലാത്തപക്ഷം വീഡിയോ സമൂഹമാധ്യമങ്ങളിൽ പബ്ലിഷ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി കൂട്ടിച്ചേർത്തു.
വീട്ടിലും പൊതുസ്ഥലങ്ങളിലും പീഡനം
ഭർത്താവ് flാറ്റ് വാങ്ങാൻ യുവതിയെ തന്റെ സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ നിർബന്ധിക്കുകയും, വിസമ്മതിച്ചാൽ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ഭർത്താവ് മാനസിക-ശാരീരിക പീഡനം തുടരുകയായിരുന്നുവെന്ന് യുവതി പരാതിയിൽ വിശദീകരിച്ചു.
രാജസ്ഥാനിയിൽ നിന്നും അറുപതുലക്ഷം തട്ടിയ മലയാളി യുവാക്കൾ അറസ്റ്റിൽ
കുടുംബാംഗങ്ങൾക്കെതിരെയും ആരോപണങ്ങൾ
ഭർത്താവിന് പുറമേ കുടുംബാംഗങ്ങൾക്കെതിരെയും യുവതിക്ക് പരാതി ഉണ്ട്. ഫെബ്രുവരിയിൽ നടന്ന ഒരു കുടുംബ ചടങ്ങിൽ ഭർത്താവിന്റെ സഹോദരി അപമാനിച്ചതായി യുവതി പരാതി നൽകിയിട്ടുണ്ട്. സഹോദരൻ അനുചിതമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.
പോലീസ് നടപടികൾ
നിലവിൽ ഭർത്താവ് ഒളിവിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചുവെന്നും, ക്രൂര പീഡനത്തിന് നേരെയുള്ള നിയമ നടപടികൾ ശക്തമായി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.