ഇന്ദിരാഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം
ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ നരേന്ദ്രമോദി ഇന്ന് 4078 ദിവസം പൂർത്തിയാക്കും. ഇതോടെ രാജ്യത്ത് തുടർച്ചയായി ഏറ്റവും കൂടുതൽക്കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയിൽ മോദി രണ്ടാം സ്ഥാനത്തെത്തും.
6130 ദിവസം പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവാണ് പട്ടികയിൽ ഒന്നാമത്.2014, 2019, 2024 വർഷങ്ങളിലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ഇന്ദിരാഗാന്ധിയുടെ റെക്കോഡാണ് ഇന്ന് മോദി തകർത്തത്. 4077 ദിവസമാണ് ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ചത്. തുടർച്ചയായി 3655 ദിവസം പ്രധാനമന്ത്രിയായ മൻമോഹൻസിങ്ങാണ് പട്ടികയിൽ നാലാമത്.
കയറി കിടക്കാൻ ഒരു വീടില്ല, സ്വന്തമെന്നു പറയാൻ ഒരു പിടി മണ്ണില്ല; ആഢംബരം കാട്ടാൻ പോയിട്ട് സഞ്ചരിക്കാൻ പോലും സ്വന്തമായി ഒരു സൈക്കിൾ പോലുമില്ല; ഇങ്ങനൊരു പ്രധാനമന്ത്രി ലോകത്ത് കാണില്ല; നരേന്ദ്രമോദിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 3.02 കോടിയുടെ സ്വത്തുക്കള്‍ ഉണ്ടെന്നും കൈവശമുള്ളത് 52,920 രൂപയെന്നും സത്യവാങ്മൂലം. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് മോദിയുടെ ആസ്തി വെളിപ്പെടുത്തിയത്.സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍ നിന്നാണ് മോദി മത്സരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രണ്ട് അക്കൗണ്ടുകളുണ്ട്. എസ്ബിഐയുടെ ഗാന്ധിനഗര്‍ ശാഖയില്‍ 73,304 രൂപ നിക്ഷേപിച്ചപ്പോള്‍ എസ്ബിഐയുടെ വാരാണസി ശാഖയില്‍ 7,000 രൂപ മാത്രമാണുള്ളത്. പ്രധാനമന്ത്രിക്ക് എസ്ബിഐയില്‍ 2,85,60,338 രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ട്.ആസ്തിയില്‍ ഭൂരിഭാഗവും ബാങ്ക് നിക്ഷേപമാണ്.
ഗുജറാത്തിലെ ഗാന്ധിനഗറില്‍ 2002 ല്‍ വാങ്ങിയ ഭൂമി ദാനം ചെയ്തിതിരുന്ന. സ്ഥാവര സ്വത്തുക്കളൊന്നും പ്രധാനമന്ത്രിയുടെ പേരില്‍ ഇല്ല. സ്വന്തമായി വാഹനവുമില്ല. പക്ഷേ, 2.67 ലക്ഷം രൂപ വിലമതിക്കുന്ന നാലു സ്വര്‍ണമോതിരങ്ങളുണ്ട്.
ഡൽഹി സർവകലാശാലയുടെ പൂർവ വിദ്യാർത്ഥി ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയാണ്; നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് സംബന്ധിച്ച് വ്യക്തമായ നിലപാട് എടുത്ത് ഡൽഹി സർവകലാശാല. നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കാമെന്നും എന്നാൽ അപരിചിതർക്ക് അത് നൽകാനാകില്ലെന്നുമാണ് ഡൽഹി സർവകലാശാലയുടെ അറിയിപ്പ്.
ഇന്നലെയാണ് മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിലപാട് സർവകലാശാല ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചത്.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സർവകലാശാലക്ക് വേണ്ടി ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്.
ഡൽഹി സർവകലാശാലയുടെ പൂർവ വിദ്യാർത്ഥി ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയാണെന്ന് തുഷാർമേത്ത ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ബിരുദ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്നാണ് ആക്ടിവിസ്റ്റ് നീരജ് ശർമ്മ ആവശ്യപ്പെടുന്നത്.
എന്നാൽ തങ്ങൾക്ക് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്ന് വ്യക്തമാക്കിയ തുഷാർ മേത്ത, 1978ലെ ബി.എ സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാമെന്നും പറഞ്ഞു. പക്ഷെ രാഷ്ട്രീയലക്ഷ്യത്തോടെ വരുന്ന അപരിചിതർക്ക് സർട്ടിഫിക്കറ്റ് പരിശോധന അനുവദിക്കാൻ കഴിയില്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
1978ൽ മോദി പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയതിന്റെ വിവരങ്ങളാണ് വിവരാവകാശ നിയമം മുഖേന സർവകലാശാലയോട് ആക്ടിവിസ്റ്റ് നീരജ് ശർമ്മ ആവശ്യപ്പെട്ടത്.
തുടർന്ന്കേന്ദ്ര വിവരാവകാശ കമ്മിഷനും വിവരങ്ങൾ കൈമാറാൻ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.
2017ലെ ഈ നടപടിക്കെതിരെ ഡൽഹി സർവകലാശാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദമുഖങ്ങൾ പൂർത്തിയായതിനാൽ ജസ്റ്റിസ് സച്ചിൻ ദത്ത ഹർജിയിൽ വിധി പറയാൻ മാറ്റി.
English Summary:
Narendra Modi completes 4,078 days as the Prime Minister of India today. With this milestone, he becomes the second longest-serving Prime Minister in India to hold office continuously. Jawaharlal Nehru remains the longest-serving Prime Minister









