തായ്‌ലൻഡിൽ നിന്ന് ഭൂട്ടാൻ വഴി ഇന്ത്യയിലേക്ക് 42 കോടി രൂപ വില വരുന്ന 4.2 കിലോ കൊക്കെയ്‌നുമായി കടന്ന ഒരാൾ അറസ്റ്റിൽ. ബുധനാഴ്ച വടക്കൻ ബിഹാറിലെ മുസാഫർപൂരിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ലഹരിമരുന്ന് കടത്തിയ ഒരാൾ ബിഹാറിൽ ഉണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. Narcotics worth Rs 42 crore smuggled from Thailand to India via Bhutan
ചില അജ്ഞാതർക്ക് ചരക്ക് എത്തിക്കാൻ ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നു താൻ എന്ന് പ്രതി വെളിപ്പെടുത്തി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ആണ് പിടികൂടിയത്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇയാളുടെ ട്രോളി ബാഗിൽ നടത്തിയ പരിശോധനയിൽ ഒരു വെള്ളപ്പൊടി പോലുള്ള പദാർഥം കണ്ടെത്തി. ഫീൽഡ് ടെസ്റ്റിങ് കിറ്റ് ഉപയോഗിച്ച് ഡിആർഐ ഉദ്യോഗസ്ഥർ നടത്തിയ സാംപിൾ പരിശോധനയിൽ ഇത് കൊക്കെയ്‌നാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.