പട്ടിയ്ക്ക് മറുപടി മൃ​ഗം. ​പരസ്പരം വഴക്ക് കൂടി ലീ​ഗും സുധാകരനും. പതിനൊന്നിന് സിപിഐഎം നടത്തുന്ന പാലസ്തീൻ ഐക്യദാർഢ്യറാലി യുഡിഎഫിന്റെ അടിത്തറ ഇളക്കുമോ ?

ന്യൂസ് ഡസ്ക്ക് :കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളെ അണിനിരത്തി മുസ്ലീം ലീ​ഗ് നടത്തിയ പാലസ്തീൻ ഐക്യദാർഢ്യസമ്മേളനം വലിയതോതിൽ വാർത്താപ്രധാന്യം നേടിയിരുന്നു. സമാനമായ രീതിയിൽ അല്ലെങ്കിലും ഭിന്നിച്ച് നിൽക്കുന്ന മുസ്ലീം മതനേതാക്കളെ ഒരേ വേദിയിലെത്തിക്കുക ലക്ഷ്യമിട്ടാണ് സിപിഐഎം പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്താൻ പോകുന്നത്. പതിനൊന്നാം തിയതി ശനിയാഴ്ച്ച കോഴിക്കോട് സരോവരം ട്രേഡ് സെന്ററിലാണ് സിപിഐഎംന്റെ സമ്മേളനം. ലീ​ഗുമായി ഭിന്നിച്ച് നിൽക്കുന്ന സമസ്ത സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. മറ്റ് മതനേതാക്കളും വേദിയിലെത്തും.​യുഡിഎഫ് കക്ഷിയായ ലീ​ഗിനെ യോ​ഗത്തിലേയ്ക്ക് ആദ്യം ക്ഷണിച്ചിരുന്നില്ല. രാഷ്ട്രിയമായി മറുചേരിയിൽ നിൽക്കുന്നതിനാൽ ക്ഷണം നിരസിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷെ, പാലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചാൽ പോകുമെന്ന് ലീ​ഗിന്റെ മുതിർന്ന നേതാവും പൊന്നാനി എം.പിയുമായ ഇടി മുഹമ്മദ് ബഷീർ പറഞ്ഞതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. അന്ന് തന്നെ ഔദ്യോ​ഗികമായി ലീ​ഗ് നേതൃത്വത്തെ യോ​ഗത്തിലേയ്ക്ക് സിപിഐഎം ക്ഷണിച്ചു. എം.കെ.മുനീർ അടക്കമുള്ള നേതാക്കൾ എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും പാലസ്തീൻ വിഷയത്തിൽ തർക്കം വേണ്ടെന്നാണ് ഇത് വരെയുള്ള പൊതു നിലപാട്.സിപിഎം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ലീഗ് പങ്കെടുക്കുന്നതിനെ കുറിച്ച് നേതാക്കളുടെ യോഗം ചേര്‍ന്നശേഷം അറിയിക്കുമെന്ന് ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. ഇക്കാര്യം തീരുമാനിക്കാൻ ശനിയാഴ്ച്ച കോഴിക്കോട് ലീഗ് ഹൗസില്‍ യോഗം ചേരും. ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞ കാര്യം മുഖവിലക്കെടുക്കും. അദ്ദേഹം പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും സലാം പറഞ്ഞു. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെന്നത് പൊതുകാര്യമാണ്. മനുഷ്യാവകാശ പ്രശ്‌നമാണ്. ഇത്തരം കാര്യങ്ങള്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. തീരുമാനമെടുക്കുമ്പോള്‍ വേണമെങ്കില്‍ ചര്‍ച്ച ചെയ്യാമെന്നാണ് സലാം പറഞ്ഞത്.
ഏത് രാഷ്ട്രിയ വിഷയത്തിലും എൽഡിഎഫിനെതിരെ നിലപാട് എടുത്ത് യുഡിഎഫിന്റെ രണ്ടാമത്തെ വലിയ പാർട്ടിയായ നിൽക്കുകയാണ് ലീ​ഗിന്റെ ശീലം. എന്നാൽ ഇത്തവണ അത്തരമൊരു കടുത്ത നിലപാട് ലീ​ഗ് കൈകൊള്ളുന്നില്ല. പകരം സിപിഐഎംനോട് അതൃപ്ത്തിയില്ല എന്ന് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു. പാണക്കാട് തങ്ങളും പിണറായി വിജയനും രാഷ്ട്രിയവേദിയിൽ ഒരുമിച്ച് എത്തിയാൽ മതന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന മാറ്റം കേരളത്തിലെ മുഴുവൻ ലോക്സഭാ-നിയമസഭാ മണ്ഡലങ്ങളെ സ്വാധീനിക്കും.കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് കോൺ​ഗ്രസ് മനസിലാക്കുന്നു. ലീഗിനെ പുകഴ്ത്തി സിപിഎം നേതാവ് എകെ ബാലന്‍ രം​ഗത്ത് എത്തുക കൂടി ചെയ്തതോടെ പാലസ്തീൻ ഐക്യദാർഢ്യസമ്മേളനം മലപ്പുറത്തിന്റെ രാഷ്ട്രിയ മാറ്റങ്ങൾക്ക് കൂടി വേദിയാകുമെന്ന അഭ്യൂഹങ്ങൾ ശകത്മായി. ഈ പശ്ചാത്തലത്തിലാണ് പതിവ് രൂക്ഷവിമർശനം കെ.സുധാകരൻ ലീ​ഗിനെതിരെ നടത്തിയത്. ലീഗിന്റെ മുന്നണി മാറ്റം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ കെ സുധാകരന്‍ നിയന്ത്രണം വിട്ടു. ”ലീഗിന് അത്തരം ഒരു താത്പര്യം ഉണ്ടോ എന്നറിയില്ല. പറഞ്ഞിട്ടുണ്ടെങ്കില്‍ അപ്പോള്‍ ആലോചിക്കാം. വരുന്ന ജന്‍മത്തില്‍ പട്ടിയാകും എന്നുവച്ച് ഇപ്പോള്‍ തന്നെ കുരയ്ക്കാന്‍ പറ്റുമോ.” എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍. ഇതിൽ പട്ടിയെന്ന് വിളിച്ചത് ലീ​ഗിനെയാണന്ന പ്രചാരണം ഉണ്ടായി. ഇക്കാര്യത്തെ കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വെറുതെയിരുന്നില്ല.”മൃഗങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നില്ല. ഏത് മനുഷ്യനായാലും വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണം. പ്രത്യേകിച്ച് ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍. കുറേ തവണ പറഞ്ഞിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് സുധാകരന്റെ പരാമര്‍ശം എന്നത് കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം പരിശോധിക്കേണ്ടതുണ്ട് ” പിഎംഎ സലാം വ്യക്തമാക്കി. പിന്നീട് വിവാ​ദം തണുപ്പിക്കാൻ കെ.സുധാകരൻ ലീ​ഗ് നേതൃത്വത്തെ ബന്ധപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പറഞ്ഞത് ലീഗിനെ കുറിച്ചല്ലെന്നായിരുന്നു സുധാകരന്റെ മയപ്പെടുത്തല്‍. ലീഗ് നേതാക്കളെ ഫോണില്‍ വിളിച്ച് പരാമര്‍ശം വിശദീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. പി കെ കുഞ്ഞാലിക്കുട്ടിയുമായും കെ സുധാകരന്‍ സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചത്ത കുതിരയെന്ന് വിളിച്ചത് നെഹറു. ഇപ്പോൾ പട്ടിയെന്ന് വിളിച്ച് കെ.പി.സി.സി അദ്ധ്യക്ഷൻ

രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടിയിട്ടും മുന്നണി പരാജയപ്പെട്ട് പോയതിനാൽ പ്രതിപക്ഷത്തിരിക്കേണ്ടി വന്നതിന്റ അമർഷം ലീ​ഗിനുള്ളിൽ ഉണ്ട്. ലീ​ഗിനെ പോലുള്ള ചെറുപാർട്ടികൾക്ക് അധികാരം ഇല്ലാതെ അധിക കാലം നിൽക്കാനാവില്ല എന്നത് ഇടത്പക്ഷത്തിനുമറിയാം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാംമൂഴം പിണറായി സർക്കാർ ആ​ഗ്രഹിക്കുന്നു. ലീ​ഗ് ഇടത്പക്ഷത്ത് എത്തിയാൽ നിയമസഭയിലെ ഭൂരിപക്ഷം സുനിശ്ചിതം. ലീ​ഗിനെ എന്നും ഒപ്പം നിറുത്തിയിരുന്ന കെ.കരുണാകരന്റെ കാലത്തിന് ശേഷം എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും ലീ​ഗിനെ കൈവെള്ളയിലെന്ന പോലെ കൊണ്ട് നടന്നു. ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാക്കാൻ വരെ ലീ​ഗ് ഇടപെടുകയും ചെയ്തു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ലീ​ഗുമായുള്ള ബന്ധം നല്ല രീതിയിൽ തുടർന്നു. പക്ഷെ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൽ. അതിലാണ് സിപിഐഎംന്റെ പ്രതീക്ഷ.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

ഇനി വരാനിരിക്കുന്നത് വ്യാപാരയുദ്ധം; പണി തുടങ്ങി അമേരിക്കയും ചൈനയും

പരസ്പരം തീരുവ ചുമത്തി അമേരിക്കയും ചൈനയും വീണ്ടും വ്യാപാരയുദ്ധത്തിലേക്ക്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക്...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

യുഎസ് സർക്കാറിനെ വലച്ച് കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ്

അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്ന് തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ് യുഎസ് സർക്കാറിനെ...

യുകെയിൽ പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യുന്നവരേ….ഈ നിബന്ധനകൾ മാറിയത് അറിഞ്ഞോ…?

യുകെയിൽ പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യാന്‍...

പഞ്ചായത്തും താലൂക്കും കൈവിട്ടു; 80 കാരിയുടെ വീടിന് ഭീഷണിയായ മരം മുറിക്കാൻ ഒടുവിൽ മന്ത്രിയുടെ ഉത്തരവ്

തൊടുപുഴ തട്ടാരത്തട്ട ബൈജു ഭവനിൽ സുമതി ബാലകൃഷ്ണന് ഇനി പ്രാണഭയമില്ലാതെ വീട്ടിൽ...

സംഭരണം കുത്തനെ ഉയർന്നു; കാപ്പിവിലയും ഉയരങ്ങളിൽ….. അറിയാം വിപണി

വില വർധനവ് മുന്നിൽകണ്ട് സംഭരണം കുത്തനെ ഉയർന്നതോടെ കാപ്പിവില ഉയരങ്ങളിലേക്ക്. മധ്യകേരളത്തിൽ...

Related Articles

Popular Categories

spot_imgspot_img