എംഎസ്‌സി എൽസ-3 കപ്പൽ അപകടം: 1227.62 കോടി രൂപ കെട്ടിവെച്ചു; എംഎസ്‌സി അക്വിറ്റേറ്റ-2 കപ്പൽ വിട്ടയച്ചു
കൊച്ചി: എംഎസ്‌സി എൽസ-3 കപ്പൽ അപകടവുമായി ബന്ധപ്പെട്ട് കരുതൽ പണമായി 1227.62 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവെച്ചു. കപ്പൽ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയാണ് തുക കോടതിയിൽ നിക്ഷേപിച്ചത്.
ഇതോടെ വിഴിഞ്ഞത്ത് അറസ്റ്റ് ചെയ്ത് തടഞ്ഞുവെച്ചിരുന്ന എംഎസ്‌സി അക്വിറ്റേറ്റ-2 എന്ന ചരക്കുകപ്പൽ വിട്ടയച്ചു.
സംസ്ഥാന സർക്കാർ സമർപ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ചാണ് കഴിഞ്ഞ സെപ്റ്റംബറിൽ ഹൈക്കോടതി ആദ്യഘട്ടത്തിൽ 1227.62 കോടി രൂപ കെട്ടിവെക്കാൻ കപ്പൽ കമ്പനിക്ക് ഇടക്കാല ഉത്തരവ് നൽകിയത്.
എന്നാൽ 136 കോടി രൂപ മാത്രമാണ് യഥാർത്ഥത്തിൽ നാശനഷ്ടമുണ്ടായതെന്നും അതിനാൽ ഇത്രയും വലിയ തുക കെട്ടിവെക്കാൻ കഴിയില്ലെന്നുമായിരുന്നു കപ്പൽ കമ്പനിയുടെ നിലപാട്.
തുക നിക്ഷേപിച്ചില്ലെങ്കിൽ, വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്ന കമ്പനിയുടെ മറ്റൊരു കപ്പലായ എംഎസ്‌സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്ത് തടഞ്ഞുവെക്കാൻ കോടതി നിർദേശം നൽകിയിരുന്നു.
ഇതിനെ തുടർന്ന് സെപ്റ്റംബർ മുതൽ കപ്പൽ വിഴിഞ്ഞത്ത് തുടരുകയായിരുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ കൊച്ചി പുറംകടലിൽ 600ഓളം കണ്ടെയ്‌നറുകൾ വഹിച്ച എംഎസ്‌സി എൽസ-3 കപ്പൽ മറിഞ്ഞിരുന്നു.
രാസമാലിന്യങ്ങൾ അടങ്ങിയ കണ്ടെയ്‌നറുകൾ കടലിൽ ഒഴുകി വിവിധ പ്രദേശങ്ങളിലായി അടിഞ്ഞതോടെ പരിസ്ഥിതി ആശങ്കകൾ ഉയർന്നിരുന്നു.
English Summary
In connection with the MSC Elsa-3 ship accident, Mediterranean Shipping Company has deposited ₹1,227.62 crore as security before the Kerala High Court. Following the deposit, the cargo ship MSC Aquiteta-2, which had been arrested and detained at Vizhinjam, was released. The case relates to the capsizing of MSC Elsa-3 off Kochi coast in May, leading to environmental damage due to drifting chemical containers.
msc-elsa-3-ship-accident-security-deposit-high-court
MSC Elsa-3, ship accident, Kerala High Court, Vizhinjam port, maritime news, environmental damage, container ship, Kochi news









