മകളെ പീഡിപ്പിച്ചയാളെ കൊന്ന് കെട്ടിത്തൂക്കി മാതാവും സഹോദരങ്ങളും. ഛത്തീസ്ഗഡിലെ പ്രതാപ് പൂരിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സഞ്ജയ് എന്നയാളാണ് കൊല്ലപ്പെട്ടത്. മാതാവും സഹോദരങ്ങളും സൂരജ്‌പൂർ പൊലീസിന്‍റെ പിടിയിലാണ്. മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊല്ലപ്പെട്ടയാൾ പലപ്പോഴും ശല്യം ചെയ്യാറുണ്ടെന്നും മെയ് ഒന്നിന് രാത്രി പെൺകുട്ടികളിലൊരാളെ ആളൊഴിഞ്ഞ വീട്ടിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും വീട്ടുകാർ പറയുന്നു. മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചും മർദനവും മൂലമുള്ള മരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.