സിനിമാതാരങ്ങള്‍ സംവിധായകരോടും നിര്‍മ്മാതാക്കളോടും നിബന്ധനകള്‍ വെയ്ക്കുന്നത് സര്‍വ്വസാധാരണമാണ്. പ്രതിഫലം മുതല്‍ അഭിനയിക്കേണ്ട സീനുകള്‍ക്ക് വരെ നിബന്ധകള്‍ വെയ്ക്കുന്നവരുണ്ട്. അത്തരത്തില്‍ നടി മീര ചോപ്രയുടെ വിചിത്രമായ ഒരു ഡിമാന്‍ഡ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ജാംബവാന്‍ എന്ന ചിത്രത്തിനിടയില്‍ മീര മുന്നില്‍ വച്ച നിബന്ധനയും അതുണ്ടാക്കിയ പൊല്ലാപ്പുകളെക്കുറിച്ചും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ നന്ദകുമാര്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമയിലെ കുളി രംഗം ചിത്രീകരിക്കാനായി 12000 ലിറ്റര്‍ മിനറല്‍ വാട്ടര്‍ വേണമെന്നായിരുന്നു മീരയുടെ നിബന്ധന. ഏകദേശം 12000 ലിറ്റര്‍ വരുന്ന സ്വിമ്മിങ്പൂളില്‍ നടന്‍ പ്രശാന്ത് ഇറങ്ങുന്നു. കുറച്ച് കഴിയുമ്പോള്‍ നായികയായ മീരയും പൂളിലേക്ക് ഇറങ്ങി മുങ്ങി കിടക്കണം. ഈ സമയത്ത് ഒപ്പമുള്ള കുട്ടുകാരികള്‍ ഓടിപോകണം. ഈ രീതിയിലാണ് സീന്‍ തയാറാക്കിവച്ചത്. എന്നാല്‍ നായികയായ മീര അതിന് സമ്മതിച്ചില്ല. പൂളില്‍ മിനറല്‍ വാട്ടര്‍ നിറച്ചാല്‍ മാത്രമേ അഭിനയിക്കൂ എന്നായിരുന്നു മീരയുടെ ആവശ്യം. സംവിധായകന്‍ അതിനെ എതിര്‍ത്തപ്പോള്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഷൂട്ടിങ്ങ് പാതിവഴിയില്‍ ഉപേക്ഷിച്ച് മീര മടങ്ങി പോയി. സിനിമയുടെ നിര്‍മ്മാതാവ് സംസാരിച്ചിട്ടും മീര വഴങ്ങിയില്ല. ഒടുവില്‍ ആരോടും പറയാതെ മീര അവിടെനിന്ന് പോകുകയായിരുന്നു.
അതിനിടെ നിര്‍മ്മാതാവിനെതിരെ തന്നെ പീഡിപ്പിച്ചു എന്ന രീതിയില്‍ കള്ളപ്പരാതിയും അവര്‍ കൊടുത്തു. ശേഷം എസ്ജെ.സൂര്യ, ത്യാഗരാജന്‍ എന്നിവര്‍ മീരയുമായി സംസാരിച്ചു. ഒടുവില്‍ അവര്‍ക്ക് മുമ്പില്‍ നായിക ഒരു നിബന്ധന വെച്ചു. സിമ്മിംഗ് പൂളിലെ സീന്‍ ഇന്ത്യയില്‍ ഷൂട്ട് ചെയ്താല്‍ അഭിനയിക്കില്ല, പകരം ബാങ്കോക്കില്‍ ചെയ്യുകയാണെങ്കില്‍ വരാമെന്നായിരുന്നു ആവശ്യം. ഒടുവില്‍ മീര തന്നെ വിജയിക്കുകയും ചെയ്തുവെന്ന് നന്ദകുമാര്‍ പറയുന്നു. സംവിധായകന്റെ ഈ തുറന്നുപറച്ചിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ബോളിവുഡ് നടിമാരായ പ്രിയങ്കാചോപ്രയുടെയും പരിനീതി ചോപ്രയുടെയും ബന്ധുകൂടിയാണ് മീര ചോപ്ര. തമിഴില്‍ നിള എന്ന പേരിലാണ് മീര അറിയപ്പെടുന്നത്. തമിഴ് സിനിമയിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. 2005-ല്‍ പുറത്തിറങ്ങിയ എസ് ജെ സൂര്യ സംവിധാനം ചെയ്ത ‘അന്‍മ്പെ അയിരുയിരേ’ ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് ലീ, മരുദമലൈ, കലൈ, ജഗന്‍മോഹിനി എന്നിങ്ങനെ ഒരുപിടി സിനിമകളില്‍ താരംഅഭിനയിച്ചു.
Read Also: സൽമാൻ ഖാനെ മൈൻഡ് ചെയ്യാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ ; ഫുട് ബോൾ-സിനിമ പ്രേമികൾക്കിടയിൽ അടിയോടടി