ഹനുമാൻ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ ആട്ടിറച്ചി; പ്രതിയെ കയ്യോടെ പൊക്കിയതോടെ തടിച്ചുകൂടിയവർ സ്ഥലം വിട്ടു; വർ​ഗീയ കലാപത്തിൽ നിന്നും ഒരു നാട് രക്ഷപ്പെട്ടതിങ്ങനെ

കുപ്രചരണങ്ങളിൽ വർഗീയ ലഹളകൾ ഉണ്ടാകാൻ വളരെ എളുപ്പമാണ്. അത്തരമൊരു കലാപാന്തരീക്ഷത്തിൽ നിന്ന് ഒരു നഗരത്തെ രക്ഷിച്ചത് കുറച്ച് സിസിടിവി ക്യാമറകളും നിഷ്‌കളങ്കനായ ഒരു പൂച്ചയുമാണ്. ഹൈദരാബാദിൽ നിന്നാണ് ഈ കഥ.

ഇന്നലെ രാവിലെ പത്തു മണിയോടെ ഹൈദരാബാദ് നഗരാതിർത്തിയിലുള്ള ഹനുമാൻ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ മാംസം കണ്ടെത്തിയെന്ന് ഒരു കിംവദന്തി പരന്നു. കേട്ട പാതി കേൾക്കാത്ത പാതി ‘ദൈവ സംരക്ഷകർ’ ക്ഷേത്ര പരിസരത്ത് തടിച്ചു കൂടുകയായിരുന്നു. തരാതരം പോലെ വിദ്വേഷ പ്രചരണങ്ങളും ഇതിനൊപ്പം തൽപരകക്ഷികൾ അടിച്ചു വിട്ടു തുടങ്ങി.

ക്ഷേത്രത്തിലേക്ക് ആരോ മാംസം വലിച്ചെറിഞ്ഞു എന്നതായിരുന്നു പിന്നീട് പ്രചരിച്ച വാർത്ത. സോഷ്യൽ മീഡിയാ വഴിയും പ്രചരണം തകർത്തു. നിരവധി കള്ളക്കഥകൾ ഇതോടൊപ്പം വ്യാപകമായി പ്രചരിക്കാനും തുടങ്ങി. ഇതോടെ പോലീസും അന്വേഷണം തുടങ്ങി.

വിശദമായ അന്വേഷണത്തിനൊടുവിൽ യഥാർത്ഥ പ്രതിയെ പൊലീസ്കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഒരു പൂച്ചയാണ് ക്ഷേത്രത്തിൽ മാംസം കൊണ്ടിട്ടതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സിസിടിവി ദൈവം ഒരു നാടിനെതന്നെ രക്ഷിച്ചു എന്ന് പറയുന്നതാവും ശരി.

നഗരപ്രാന്ത പ്രദേശമായ തപ്പച്ചബുത്രയിലെ ജീര ഹനുമാൻ ക്ഷേത്രത്തിലെ ശിവലിംഗത്തിന് പിൻവശത്തായിട്ടാണ് കഴിഞ്ഞ ദിവസം മാംസക്കഷ്ണം കണ്ടെത്തിയത്. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് ശിവലിംഗത്തിന് പിന്നിൽ മാംസക്കഷണങ്ങൾ വച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് അദ്ദേഹം ഈ വിവരം കമ്മിറ്റി അംഗങ്ങളെ അറിയിക്കുകയായിരുന്നു. നിരവധി ദേവന്മാരെയും ഉപ ദേവൻമാരെയും പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഒരു ഹനുമാൻ ക്ഷേത്രമാണിത്.

കാൽകിലോ തൂക്കമുള്ള ആട്ടിറച്ചിയുടെ ഒരു കഷ്ണമായിരുന്നു ക്ഷേത്രത്തിൽ നിന്നും കണ്ടെത്തിയത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളും രംഗത്തെത്തിയതോടെ ​ഗ്രാമത്തിൽ എന്തും സംഭവിക്കാവുന്ന സ്ഥിതിയുണ്ടായിരുന്നു. സാമുദായിക സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനേയും വിന്യസിച്ചിരുന്നു. ഉന്നത പൊലീസുദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തിയാണ് വിശദമായ അന്വേഷണം നടത്തിയത്.

ക്യാമറ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമ്പോഴാണ് പോലീസ് യഥാർത്ഥ പ്രതിയെ തൊണ്ടിയോടെ പൊക്കിയത്. മാംസക്കഷ്ണം കടിച്ചുപിടിച്ച് നടന്നുവരുന്ന ഒരു യമണ്ടൻ പൂച്ചയെയാണ് പൊലീസുദ്യോഗസ്ഥർ കണ്ടത്. പൂച്ച മാംസവുമായി ക്ഷേത്രത്തിനുള്ളിലേക്ക് കയറിപ്പോകുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതോടെ വർഗീയ സംഘർഷത്തിനും മുതലെടുപ്പിനും കച്ചകെട്ടി വന്ന ടീംസ് സ്ഥലം കാലിയാക്കി.

spot_imgspot_img
spot_imgspot_img

Latest news

ചോറ്റാനിക്കരയിലെ യുവതിയുടെ മരണം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി യുവതി മരിച്ച...

പാലാരിവട്ടത്ത് യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

കൊച്ചി: പാലാരിവട്ടത്ത് യുവാക്കളുടെ വ്യാപക ആക്രമണം. രണ്ടിടങ്ങളിലായി പോലീസിനും വാഹനങ്ങള്‍ക്കുമെതിരെയടക്കം ആക്രമണം...

ക്ഷേമപെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത്...

ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകം; പ്രതി അമ്മാവൻ മാത്രമെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ അതിദാരുണമായി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്മാവൻ...

Other news

പാലാരിവട്ടത്ത് യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

കൊച്ചി: പാലാരിവട്ടത്ത് യുവാക്കളുടെ വ്യാപക ആക്രമണം. രണ്ടിടങ്ങളിലായി പോലീസിനും വാഹനങ്ങള്‍ക്കുമെതിരെയടക്കം ആക്രമണം...

ഞെട്ടിക്കാൻ വരുന്നു ഗ്രോക്ക് 3! ചാറ്റ് ജിപിടി-ക്ക് എട്ടിന്റെ പണി

ന്യൂയോർക്ക്: എക്സ് എഐയുടെ ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ടായ ഗ്രോക്ക് 3 ഉടൻ...

ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകം; പ്രതി അമ്മാവൻ മാത്രമെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ അതിദാരുണമായി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്മാവൻ...

ഭർതൃ ഗൃഹത്തിൽ യുവതി മരിച്ച സംഭവം; ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ

പാലക്കാട്: ഭർതൃ ഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും പെൺസുഹൃത്തിനെയും...

ഉക്രൈനികൾക്കായി കൊണ്ടുവന്ന നിയമം ഉപയോഗിച്ചുള്ള ഫലസ്തീൻ കുടിയേറ്റം അനുവദിക്കില്ല:യു.കെ

ഉക്രൈനായി രൂപവത്കരിച പദ്ധതിയിലൂടെ ഫലസ്‌തീൻ കുടുംബത്തിന് യു.കെ.യിൽ താമസിക്കാനുള്ള അവകാശം ഇല്ലാതാക്കുമെന്ന്...

Related Articles

Popular Categories

spot_imgspot_img