ഡോക്ടർമാരുടെ സമയോചിത ഇടപെടൽ; തൊണ്ടയിൽ കുടുങ്ങിയ കുപ്പിയടപ്പ് പുറത്തെടുത്തു, 10 മാസം പ്രായമുള്ള കുഞ്ഞിന് പുനർജന്മം
മലപ്പുറം: കളിക്കുന്നതിനിടെ അബദ്ധത്തിൽ ബോട്ടിൽ അടപ്പ് വിഴുങ്ങിയ 10 മാസം പ്രായമുള്ള കുഞ്ഞിനെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ രക്ഷപ്പെടുത്തി. മുട്ടിപ്പാലം സ്വദേശികളുടെ മകനാണ് ചികിത്സയ്ക്കായി എത്തിയത്.
അടപ്പ് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഞ്ഞിന് ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ടു. ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വസ്തു പുറത്തെടുക്കാൻ കഴിഞ്ഞില്ല.
തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. തൊണ്ടയിൽ പൂർണമായി കുടുങ്ങിയിരുന്ന അടപ്പ് ഡോക്ടർമാരുടെ നീണ്ട പരിശ്രമത്തിനൊടുവിലാണ് സുരക്ഷിതമായി പുറത്തെടുത്തത്.
അത്യാഹിത വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്നേഹ, ഡോ. സയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയാപരമായ ഇടപെടലിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് മാങ്ങ കഴിക്കുന്നതിനിടെ മാങ്ങയണ്ടി തൊണ്ടയിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരനെയും സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തിയിരുന്നു.
ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ ക്ലിനിക്കിലെത്തിച്ചതോടെ ഡോക്ടർ എച്ച്.എസ്. സുഹാദ് മറ്റ് രോഗികളെ മാറ്റിനിർത്തി അടിയന്തര ശുശ്രൂഷ നൽകി. തൊണ്ടയിൽ കുടുങ്ങിയ വസ്തു നീക്കംചെയ്ത് ശ്വാസോച്ഛ്വാസം പുനഃസ്ഥാപിച്ചതോടെ വലിയ ദുരന്തം ഒഴിവായി.
English Summary
Doctors at Manjeri Government Medical College in Malappuram saved a 10-month-old baby who accidentally swallowed a bottle cap while playing. The object got lodged in the child’s throat, causing breathing difficulty. After initial attempts at a private hospital failed, doctors at Manjeri successfully removed the cap through coordinated emergency intervention.
In a similar recent incident in Kozhikode, a five-year-old boy who choked on a mango seed was also saved due to the timely action of a local doctor who quickly restored his breathing.
manjeri-medical-college-doctors-save-baby-bottle-cap
Malappuram News, Manjeri Medical College, Child Rescue, Medical Emergency, Doctors Save Life, Kerala Health








