യുകെയിൽ മലയാളിയെ കാണാതായി; മൂന്നുദിവസമായി കാണാമറയത്ത് കോട്ടയം സ്വദേശി
ലണ്ടൻ ∙ യുകെയിലെ നോട്ടിങ്ങാമിൽ നിന്നും മലയാളി ഗൃഹനാഥനെ കാണാതായതിനെ തുടർന്ന് പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. കോട്ടയം സ്വദേശിയായ സ്റ്റീഫൻ ജോർജ് (47) ആണ് മൂന്നു ദിവസമായി കാണാതായിരിക്കുന്നത്.
സുഹൃത്തുക്കളും കുടുംബാംഗങ്ങളും നടത്തിയ അന്വോഷണങ്ങൾ ഫലം കാണാതായതിനെ തുടർന്ന് നോട്ടിങ്ങാംഷയർ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയാണ് അന്വേഷണം വിപുലീകരിച്ചത്.
സ്റ്റീഫൻ ജോർജ് ജോലി ചെയ്തിരുന്നത് നോട്ടിങ്ങാമിലെ ഒരു പീസ ഫാക്ടറിയിലായിരുന്നു. പതിവ് പോലെ കഴിഞ്ഞ ഞായറാഴ്ച രാവിലെ ജോലിക്ക് പോകാനായി സൈക്കിളിൽ വീട്ടിൽ നിന്നിറങ്ങിയതായാണ് കുടുംബാംഗങ്ങൾ പറയുന്നത്.
എന്നാൽ ആ ദിവസം ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്ന് സഹപ്രവർത്തകർ അറിയിച്ചു. ജോലിക്ക് എത്താതിരുന്നതിനാൽ ഫാക്ടറിയിൽ നിന്നുള്ളവർ സ്റ്റീഫന്റെ കുടുംബത്തെ വിവരം അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
അതിനുശേഷം കുടുംബവും സുഹൃത്തുക്കളും ചേർന്ന് സ്റ്റീഫനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.
യുകെയിൽ മലയാളിയെ കാണാതായി; മൂന്നുദിവസമായി കാണാമറയത്ത് കോട്ടയം സ്വദേശി
സമീപ പ്രദേശങ്ങളിലെ എല്ലാ സാധ്യതാപ്രദേശങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും ഫലമൊന്നും കണ്ടില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി.
ഒക്ടോബർ 19-ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്റ്റീഫൻ ജോർജിനെ അവസാനമായി കണ്ടതെന്ന് പൊലീസ് അറിയിച്ചു. നോട്ടിങ്ങാമിലെ വെസ്റ്റ് ബ്രിഡ്‌ഫോർഡ് പ്രദേശത്ത് ആയിരുന്നു അദ്ദേഹം അവസാനമായി കണ്ടത്.
ഇതിനെ തുടർന്ന് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും സ്റ്റീഫന്റെ ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിച്ചു.
“സ്റ്റീഫൻ ജോർജിനെ കണ്ടെത്തുന്നവർ ഉടൻ തന്നെ വിവരം നൽകണം,” എന്നാണ് നോട്ടിങ്ങാംഷയർ പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. സംഭവ നമ്പർ 0441_20102025 ഉദ്ധരിച്ച് 101 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്.
പോലീസിന്റെ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, സ്റ്റീഫൻ ജോർജ് കാണാതാകുമ്പോൾ വിന്റർ ജാക്കറ്റും നീല ജീൻസും ധരിച്ചിരുന്നതായും ഗ്ലാസ് ധരിച്ച നിലയിലായിരുന്നുവെന്നും അറിയിച്ചു.
5 അടി 10 ഇഞ്ച് ഉയരമുള്ള മധ്യവയസ്കനായ സ്റ്റീഫന്റെ അപ്രത്യക്ഷത നാട്ടുകാരിലും മലയാളി സമൂഹത്തിലും ആശങ്കയുണർത്തിയിരിക്കുകയാണ്.
കോട്ടയത്തുകാരനായ സ്റ്റീഫൻ കഴിഞ്ഞ നിരവധി വർഷങ്ങളായി കുടുംബത്തോടൊപ്പം യുകെയിൽ താമസിച്ചു വരികയായിരുന്നു.
സമൂഹത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയെന്ന നിലയിൽ നോട്ടിങ്ങാമിലെ മലയാളികൾക്കും അയൽക്കാർക്കും അദ്ദേഹത്തിന്റെ കാണാതാകൽ ഞെട്ടലായി.
സമൂഹമാധ്യമങ്ങളിലൂടെയും പ്രാദേശിക മലയാളി കൂട്ടായ്മകളിലൂടെയും സ്റ്റീഫനെക്കുറിച്ചുള്ള വിവരങ്ങൾ വ്യാപകമായി പങ്കുവെക്കപ്പെടുകയാണ്.
“കുറഞ്ഞത് ഒരു സൂചനയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ,” എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ഒരാൾ ബ്രിട്ടീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
നോട്ടിങ്ങാംഷയർ പൊലീസ് തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. വെസ്റ്റ് ബ്രിഡ്‌ഫോർഡ് പ്രദേശത്തും സമീപ റോഡുകളിലും, പാർക്കുകളിലും, സൈക്കിൾ പാതകളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.
അതിനൊപ്പം പ്രദേശത്തെ ബസ് സ്റ്റേഷനുകൾ, ട്രെയിൻ സ്റ്റേഷനുകൾ, ഹോട്ടലുകൾ, ഷോപ്പുകൾ തുടങ്ങിയിടങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.
കുടുംബാംഗങ്ങൾ പറഞ്ഞത് പ്രകാരം, സ്റ്റീഫൻ ജോർജിന് വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നും അദ്ദേഹം സന്തോഷപൂർവം ജോലി ചെയ്ത് വന്നിരുന്നതാണെന്നും വ്യക്തമാക്കി. കാണാതാകുന്നതിന് മുമ്പ് ആരോടും സംശയാസ്പദമായ ആശയവിനിമയം നടത്തിയതായി വിവരം ലഭിച്ചിട്ടില്ല.
നോട്ടിങ്ങാമിലെ മലയാളി സമൂഹം സ്റ്റീഫന്റെ സുരക്ഷിതമായ മടങ്ങിവരവിനായി പ്രാർത്ഥനാ യോഗങ്ങളും കൂട്ടായ്മകളും സംഘടിപ്പിച്ചുവരികയാണ്. “ഞങ്ങൾ പ്രതീക്ഷ വിട്ടിട്ടില്ല,” എന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി.









