web analytics

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം ബോക്സിലാക്കി റഷ്യക്ക് കൊണ്ട് പോയി

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം ബോക്സിലാക്കി റഷ്യക്ക് കൊണ്ട് പോയി

ശീതയുദ്ധകാലം മുതൽ തന്നെ ലോകനേതാക്കളുടെ സ്വകാര്യജീവിതം വരെ ചാരപ്രവർത്തനങ്ങളുടെ ലക്ഷ്യമായിരുന്നു. ആരോഗ്യമേഖലയിലെ സൂക്ഷ്മവിവരങ്ങൾ പോലും ചോർന്നു പോകാമെന്ന ഭയം ഭരണാധികാരികൾക്ക് എപ്പോഴും ഉണ്ടായിരുന്നു. അതിന്റെ പുതിയ ഉദാഹരണമാണ് റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുട്ടിനെ കുറിച്ചുള്ള അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ട്.

അമേരിക്കയിലെ അലാസ്ക ഉച്ചകോടിയിൽ ഡൊണാൾഡ് ട്രംപിനൊപ്പം പങ്കെടുത്തപ്പോൾ, പുട്ടിൻ്റെ മലമൂത്ര വിസർജ്യങ്ങൾ ശേഖരിച്ചു റഷ്യയിലേക്ക് തിരികെ കൊണ്ടുപോകാനായി പ്രത്യേക സംഘത്തെയാണ് അയച്ചിരുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ പെട്ടികളെയാണ് ‘Poop Suitcase’ അഥവാ ‘മലംബോക്സ്’ എന്ന് വിളിക്കുന്നത്. അതീവ സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ.

കാരണം, ഒരാളുടെ മലമൂത്രാവശിഷ്ടങ്ങൾ പരിശോധിച്ചാൽ, അവരുടെ ആരോഗ്യാവസ്ഥയെക്കുറിച്ചും, പലപ്പോഴും ചികിത്സാ വിവരങ്ങളെയും മനസ്സിലാക്കാൻ കഴിയും. ശത്രുരാജ്യങ്ങൾക്ക് ഇത്തരം വിവരങ്ങൾ ലഭിച്ചാൽ ദേശീയ സുരക്ഷയ്ക്കുതന്നെ വെല്ലുവിളിയാകുമെന്ന് കരുതിയാണ് പുട്ടിൻ്റെ മുൻകരുതൽ.

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ലോകനേതാക്കളുടെ മലമൂത്ര ശേഖരണം പുതിയ കാര്യമല്ല. മുൻ സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ തന്നെ ഇത്തരമൊരു രഹസ്യ പദ്ധതി നടത്തിയിരുന്നതായി 2016-ൽ പുറത്തുവന്ന റിപ്പോർട്ടുകളിൽ പറയുന്നു. സ്റ്റാലിൻ്റെ കാലത്ത് പ്രത്യേക ലബോറട്ടറികളും ഒരുക്കിയിരുന്നു.

1949-ൽ ചൈനീസ് നേതാവ് മാവോ സെദുങ് റഷ്യ സന്ദർശിച്ചപ്പോൾ, അദ്ദേഹത്തിന്റെ വിസർജ്യങ്ങൾ പോലും പ്രത്യേകം ശേഖരിച്ചതായി വെളിപ്പെടുത്തലുകളുണ്ട്. മാവോയുടെ ആരോഗ്യനില അറിഞ്ഞ ശേഷം ചൈനയുമായി കരാറുകളിൽ പ്രവേശിക്കണമോയെന്ന് സ്റ്റാലിൻ തീരുമാനിച്ചുവെന്നുമാണ് വിവരങ്ങൾ.

എങ്കിലും സ്റ്റാലിൻ്റെ മരണത്തിന് ശേഷം വന്ന ഭരണാധികാരികൾ “സ്റ്റൂൾ പ്രോജക്ട്” അവസാനിപ്പിച്ചു. എന്നാൽ, പുട്ടിൻ അധികാരത്തിലെത്തിയതിന് ശേഷം ഇത്തരം സുരക്ഷാ മുൻകരുതലുകൾ വീണ്ടും ശക്തിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിദേശ യാത്രകളിൽ Federal Protection Service (FPS) അംഗങ്ങൾ അദ്ദേഹത്തോടൊപ്പം മലമൂത്രങ്ങൾ ശേഖരിച്ചു പ്രത്യേക സ്യൂട്ട്‌കേസുകളിൽ സൂക്ഷിച്ച് മോസ്കോയിൽ എത്തിക്കുന്നതാണ് പതിവ്. 2017-ലെ പാരീസ് സന്ദർശനത്തിലും, 2019-ലെ സൗദി അറേബ്യ സന്ദർശനത്തിലും ഇതേ നടപടികൾ സ്വീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

72 കാരനായ പുട്ടിൻ്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പലപ്പോഴും വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഖസാക്കിസ്ഥാനിൽ മാധ്യമങ്ങളെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ കാലുകൾ വിറയ്ക്കുന്നതായി കാണപ്പെട്ടിരുന്നു. പാർക്കിൻസൺ രോഗലക്ഷണങ്ങളാണെന്ന സംശയങ്ങളും ഉയർന്നു. എന്നാൽ, ഇത്തരത്തിലുള്ള വിവരങ്ങൾ പുറത്തുവരാതിരിക്കാനാണ് റഷ്യൻ പ്രസിഡൻറ് മലമൂത്ര വിസർജ്യങ്ങൾ വരെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

അലാസ്ക ഉച്ചകോടിയിൽ അമേരിക്കയും റഷ്യയും തമ്മിൽ പ്രധാനമായും യുക്രെയ്ൻ പ്രശ്നത്തെക്കുറിച്ച് ചർച്ച നടന്നു. തീർച്ചയായ ധാരണയൊന്നും ഉണ്ടാകാത്തിരുന്നുവെങ്കിലും, ചർച്ചകൾ തുടരുമെന്ന് പുട്ടിൻ വ്യക്തമാക്കിയിരുന്നു. ട്രംപിനെ മോസ്കോ സന്ദർശിക്കാൻ ക്ഷണിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ചാരപ്രവർത്തന ഭീഷണി

ഒരു നേതാവിൻ്റെ മലമൂത്രാവശിഷ്ടങ്ങൾ പരിശോദിച്ചാൽ ആരോഗ്യനില, ഉപയോഗിക്കുന്ന മരുന്നുകൾ, രഹസ്യ ചികിത്സകൾ, എന്നിവ മനസ്സിലാക്കാം. ശത്രുരാജ്യങ്ങൾക്കിത് വലിയൊരു ആയുധമാകാം. അതുകൊണ്ടാണ് ഇത്തരമൊരു മുൻകരുതൽ.

ചരിത്രത്തിലേക്ക് ഒരു കണ്ണോടിക്കാം

ജോസഫ് സ്റ്റാലിൻ കാലത്ത് തന്നെ ഇത്തരത്തിലുള്ള വിസർജ്യ ശേഖരണം നടന്നിരുന്നു.

1949-ൽ മാവോ സെദുങ് റഷ്യ സന്ദർശിക്കുമ്പോൾ, പ്രത്യേക ടോയിലറ്റുകൾ സ്ഥാപിച്ച് വിസർജ്യങ്ങൾ ശേഖരിച്ചതായി റിപ്പോർട്ടുകളുണ്ട്.

ശേഖരിച്ച വിസർജ്യങ്ങൾ പ്രത്യേക ലബോറട്ടറികളിൽ പരിശോദിച്ചിരുന്നു.

ഇന്നും തുടരുന്ന പതിവ്

2017-ലെ പാരീസ് യാത്രയിലും 2019-ലെ സൗദി സന്ദർശനത്തിലും പുട്ടിൻ്റെ മലമൂത്രങ്ങൾ Poop Suitcase-ൽ സൂക്ഷിച്ചതായി മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

ലോകനേതാക്കളുടെ സുരക്ഷയ്ക്ക് വരെ “മലംബോക്സ്” ആവശ്യമാകുന്ന കാലമാണിത്. ആരോഗ്യവിവരങ്ങൾ ചോർന്നാൽ ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയരുമെന്നതിനാൽ പുട്ടിൻ പോലുള്ള നേതാക്കൾക്ക് ഇത്തരം മുൻകരുതലുകൾ അനിവാര്യമാണ്.

ENGLISH SUMMARY:

Russian President Vladimir Putin uses the “Malambox” (Poop Suitcase) to securely transport his urine during foreign trips, preventing intelligence threats and protecting sensitive health information. This practice has historical roots dating back to Stalin and Mao Zedong.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

Related Articles

Popular Categories

spot_imgspot_img