മാവേലിക്കര മുൻ എംഎൽഎ എം. മുരളി അന്തരിച്ചു
തിരുവനന്തപുരം ∙ മാവേലിക്കര മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1991 മുതൽ തുടർച്ചയായി നാല് തവണ മാവേലിക്കര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച മുരളി, നിയമസഭയിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി തേടി പ്രമേയങ്ങൾ സമർപ്പിച്ച എംഎൽഎ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.
രാഷ്ട്രീയ ജീവിതം കെഎസ്‌യുവിലൂടെയായിരുന്നു മുരളിയുടെ തുടക്കം. 1972 മുതൽ 1977 വരെ കെഎസ്‌യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു.
1978ൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1979ൽ ജനറൽ സെക്രട്ടറിയും 1980ൽ സംസ്ഥാന പ്രസിഡന്റുമായി.
1991ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് മുരളി ആദ്യമായി മാവേലിക്കരയിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തുന്നത്. സിപിഎമ്മിന്റെ എസ്. ഗോവിന്ദക്കുറുപ്പിനെ പരാജയപ്പെടുത്തിയാണ് ആ വിജയം നേടിയത്.
2011 വരെ മാവേലിക്കര എംഎൽഎയായി തുടർന്ന മുരളി, പിന്നീട് കായംകുളം മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയം നേരിട്ടു. സജീവ രാഷ്ട്രീയത്തിലും നിയമസഭാ ഇടപെടലുകളിലും വ്യക്തമായ മുദ്ര പതിപ്പിച്ച നേതാവായാണ് എം. മുരളി ഓർമിക്കപ്പെടുന്നത്.
English Summary
Former Mavelikkara MLA and senior Congress leader M. Murali (73) passed away in Thiruvananthapuram. He represented the Mavelikkara constituency for four consecutive terms from 1991 and was known for presenting the highest number of private member bills in the Kerala Assembly. A former KSU state president, Murali had a long political career marked by legislative activism and organizational leadership.
m-murali-passes-away-former-mavelikkara-mla-congress-leader
M Murali, Congress leader, Mavelikkara MLA, Kerala politics, KSU, former MLA, political obituary








