തിരുവനന്തപുരം: മുൻ ഡിജിപി ലോക്നാഥ് ബഹ്റയാണ് പത്മജ വേണുഗോപാലിനെ ബിജെപിയിൽ എത്തിക്കുന്നതിൽ ഇടനിലക്കാരനായി നിന്നതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്നു ബെഹ്റയെന്നും, അന്ന് മുതൽ കുടുംബവുമായും പത്മജയുമായും നല്ല ബന്ധമുണ്ടെന്നും മുരളീധരൻ പറഞ്ഞു. കൂടാതെ മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള വ്യക്തിയായ ബെഹ്റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും മുരളീധരൻ തുറന്നു പറഞ്ഞു.
നേമത്ത് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതു മുതൽ ബിജെപിക്ക് തന്നോട് പകയെന്ന് കെ.മുരളീധരൻ. പത്മജയെ പാളയത്തിലെത്തിച്ചതുവഴി ആ കണക്ക് തീർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ പത്മജ പ്രചാരണ രംഗത്തിറങ്ങിയാൽ കോൺഗ്രസിന് ജോലി എളുപ്പമാകുമെന്നും മുരളീധരൻ സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ പറഞ്ഞു.