ട്രെയിനിൽ ടിടിഇമാർക്ക് എതിരായ അതിക്രമങ്ങൾ തുടരുന്നു. മംഗലാപുരം -ചെന്നൈ എക്സ്പ്രസില്‍ ടിക്കറ്റ് ചോദിച്ചതിന് വനിത ടിടിഇയെ യാത്രക്കാരന്‍ കയ്യേറ്റം ചെയ്യുകയും തള്ളി മാറ്റുകയും ചെയ്തതായി പരാതി. ടി ടി ഇ ആർദ്ര അനിൽകുമാറിനാണ് ദുരനുഭവം നേരിട്ടത്. ഇന്നലെ വൈകിട്ട് ട്രെയിൻ വടകര പിന്നിട്ടപ്പോഴാണ് സംഭവം ഉണ്ടായത്. ടിക്കറ്റ് ചോദിച്ചതിൽ പ്രകോപിതനായ പ്രതി ടിടിഇയോട് തർക്കിക്കുകയും തള്ളി മാറ്റുകയുമായിരുന്നു. ആർദ്ര വിവരമറിയിച്ചത് അനുസരിച്ച് ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ റെയിൽവേ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ആൻഡമാൻ സ്വദേശി മധുസൂദനൻ നായരാണ് അറസ്റ്റിലായത്. ട്രെയിനുകളിൽ ഉദ്യോഗസ്ഥർക്കെതിരെ നിരന്തരമായി അതിക്രമങ്ങൾ തുടരുമ്പോഴും അധികൃതർ മൗനത്തിലാണ്.
