ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്
തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. വിദ്യാര്‍ത്ഥി നേതാക്കളെ മുഖംമൂടിയണിയിച്ച് കോടതിയില്‍ കൊണ്ടുപോയ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്.
ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കി സമരത്തോട് സഹകരിക്കണമെന്ന് കെ എസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം നിലവില്‍ ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥി നേതാക്കളെ സന്ദര്‍ശിക്കുന്നതിനായി ഷാഫി പറമ്പില്‍ എം.പി ഇന്ന് തൃശൂരിലെത്തും.
വിയ്യൂര്‍ സബ്. ജയിലില്‍ എത്തി വിദ്യാര്‍ത്ഥികളെ കാണുന്ന ഷാഫി സമകാലിക രാഷ്ട്രീയ വിഷയങ്ങളോടും പ്രതികരിക്കും എന്നാണ് വിവരം.
കഴിഞ്ഞദിവസമാണ് എസ്എഫ്‌ഐയുമായി ഉള്ള സംഘര്‍ഷത്തില്‍ പ്രതികളായ കെ എസ് യു ജില്ലാ സെക്രട്ടറി ഗണേഷ് ആറ്റൂര്‍ അടക്കമുള്ള മൂന്ന് പ്രവര്‍ത്തകരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
തുടർന്ന് കോടതിയില്‍ ഹാജരാക്കാനായി പ്രതികളെ എത്തിച്ചപ്പോള്‍ ഇവരെ വിലങ്ങുകള്‍ അണിയിക്കുകയും മുഖംമൂടി ധരിപ്പിക്കുകയും ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ആണ് ഉയരുന്നത്.
വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ
വയനാട്: കഴിഞ്ഞ കുറച്ച് നാളുകളായി വയനാട് കോൺഗസിനുള്ളിലെ പ്രതിസന്ധികൾ സംസ്ഥാനത്തെ ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്.
പാർട്ടിക്കുള്ളിലെ പോരിലും കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യയ്‌ക്കും പിന്നാലെ വയനാട് കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
പാർട്ടിയിലെ പ്രശ്നങ്ങൾക്ക് പിന്നാലെ കഴിഞ്ഞ 10 വർഷത്തിനിടെ 5 കോൺഗ്രസ് നേതാക്കളാണ് മരിച്ചത്. ഡിസിസി നേതാക്കൾക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചതിനും വെളിപ്പെടുത്തലുകൾ നടത്തിയതിനും പിന്നാലെയായിരുന്നു ഇവരിൽ പലരും ജീവിതം അവസാനിപ്പിച്ചത്.
10 വർഷത്തിനിടെ അഞ്ച് നേതാക്കളുടെ ജീവത്യാഗം
കഴിഞ്ഞ ദശാബ്ദത്തിനിടെ കോൺഗ്രസിലെ വിവിധ നേതാക്കൾ രാഷ്ട്രീയ സമ്മർദ്ദത്തെയും ആരോപണങ്ങളെയും അതിജീവിക്കാനാകാതെ ജീവൻ അവസാനിപ്പിച്ചു.
2015 നവംബർ: മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായിരുന്ന പി.വി. ജോൺ പാർട്ടി ഓഫിസിൽ തൂങ്ങിമരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ തന്നെ പരാജയപ്പെടുത്തിയത് മാനസികമായ വലിയ ആഘാതമായിരുന്നു.
2023 മേയ് 29: പുൽപ്പള്ളി മേഖലയിലെ കോൺഗ്രസ് അനുഭാവിയും നേതാക്കളുടെ വിശ്വസ്തനുമായിരുന്ന രാജേന്ദ്രൻ നായർ ജീവനൊടുക്കി. കോൺഗ്രസ് നേതൃത്വത്തിലുള്ള പുൽപ്പള്ളി ബാങ്ക് ഭരണസമിതിയുടെ വായ്പ തട്ടിപ്പിന് ഇരയായതാണ് ആത്മഹത്യയ്ക്ക് കാരണമായത്.
2024 ഡിസംബർ 24: ഡി.സി.സി. ട്രഷറർ എൻ.എം. വിജയനും ഭിന്നശേഷിക്കാരനായ മകൻ ജിജേഷും ജീവനൊടുക്കി. ബത്തേരി സഹകരണ ബാങ്കുകളിലെ കോടികളുടെ നിയമനക്കൊള്ളയുടെ സാമ്പത്തിക ബാധ്യത വിജയന്റെ മേൽ ചുമത്തപ്പെട്ടിരുന്നു.
നിയമന വാഗ്ദാനം നൽകി കോടികൾ വാങ്ങിയ നേതാക്കളുടെ തട്ടിപ്പിന്റെ ഇരയായി, കുടുംബവും ദുരിതത്തിലായി. അവസാനമായി വിജയൻ മകനെ വിഷം കൊടുത്ത ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു.
2025 സെപ്റ്റംബർ: മുള്ളൻകൊല്ലി മണ്ഡലം വൈസ് പ്രസിഡന്റും വാർഡ് അംഗവുമായ ജോസ് നെല്ലേടം ആത്മഹത്യ ചെയ്തു.
ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമായി എതിര്‍ വിഭാഗം തന്റെ മേൽ കള്ളക്കേസുകൾ ചുമത്താൻ ശ്രമിച്ചതിൽ നിന്നുള്ള മാനസിക വിഷമമാണ് മരണത്തിന് കാരണം.
Summary: KSU has called for an education bandh in Thrissur district today protesting against the police action of bringing student leaders to court with their faces covered.