ഓടുന്ന ബസിൽ യുവതിക്ക് നേരേ നഗ്നതാപ്രദർശനം
കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും. കൊട്ടിയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് നേരെ യാത്രക്കാരൻ നഗ്നതാപ്രദർശനം നടത്തിയത്. ഇതിന്റെ വീഡിയോ അടക്കം യുവതി ചിത്രീകരിച്ചിരുന്നു. മാവേലിക്കര ഡിപ്പോയ്ക്ക് കീഴിലുള്ള കെഎസ്ആർടിസി ബസിലാണ് സംഭവമുണ്ടായത്. നഗ്നതാപ്രദർശനം നടത്തിയയാളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യാത്രക്കാരന്റെ ലൈംഗിക വൈകൃതം യുവതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 10.45-ഓടെയായിരുന്നു സംഭവമെന്ന് ദുരനുഭവം നേരിട്ട യുവതി പറഞ്ഞു. ബസിൽ പൊതുവെ ആളുകുറയുന്നു. യാത്ര തുടങ്ങി കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് തൊട്ടപ്പുറത്തെ സീറ്റിലിരുന്ന ഇയാളുടെ പ്രവൃത്തി ശ്രദ്ധിച്ചത്.
സംഭവം കണ്ടതോടെ പാനിക്കായി. തുടർന്നാണ് മൊബൈലിൽ ദൃശ്യം പകർത്തിയതെന്നും യുവതി പറഞ്ഞു. മാവേലിക്കര ഡിപ്പോയ്ക്ക് കീഴിലുള്ള കെഎസ്ആർടിസി ബസിലാണ് സംഭവമുണ്ടായത്. നഗ്നതാപ്രദർശനം നടത്തിയയാളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നുമാണ് വിവരം.
കുട്ടികളുടെ മുന്നിൽ നഗ്നതാപ്രദർശനവും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും കുറ്റകരം; ലൈംഗികാതിക്രമമായി കണക്കാക്കാമെന്ന് ഹൈക്കോടതി
കൊച്ചി: കുട്ടികളുടെ മുന്നിൽ വെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നതാപ്രദർശനം നടത്തുന്നതും പോക്‌സോകുറ്റമാണെന്ന് ഹൈക്കോടതി. ഇത്തരം കാര്യങ്ങൾ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമമായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു. അമ്മയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ചോദ്യംചെയ്ത പ്രായപൂർത്തിയാകാത്ത മകനെ പ്രതികൾ മർദിച്ച കേസിലാണ് കോടതിയുടെ ഉത്തരവ്.
കുട്ടിയെ മർദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് എ. ബദറുദ്ദീൻ ആണ് കേസ് പരിഗണിച്ചത്. കുട്ടികളുടെ മുന്നിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പോക്‌സോ വകുപ്പിലെ സെക്ഷൻ 11 പ്രകാരം കുറ്റകരമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നതിനു തുല്യമാണിത്. കുട്ടി കാണണമെന്ന ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരും. ഇത്തരം കേസുകളിലെ പ്രതി പോക്‌സോ വകുപ്പു പ്രകാരം വിചാരണ നേരിടണമെന്നും ഹൈക്കോടതി പറഞ്ഞു.
കുട്ടികളുടെ നേരെ നഗ്നത പ്രദർശനം; അച്ഛൻ്റെ സഹോദരൻ പിടിയിൽ
കൊല്ലം: സഹോദരൻ്റെ മക്കളുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയും ബന്ധുക്കളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം ഏഴുകോൺ സ്വദേശി ശ്രീജിത്താണ് പോലീസിൻ്റെ പിടിയിലായത്. പ്രതിയെ പിടികൂടുന്നതിനിടെ ഇയാൾ പൊലീനെയും ആക്രമിക്കാൻ ശ്രമിച്ചു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സഹോദരനെ ആക്രമിക്കുകയും മക്കൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്നാണ് കേസ്. കുടുംബ വഴക്കിനെ ചൊല്ലിയായിരുന്നു സഹോരന്റെ കുടുംബത്തിന് നേരെ അതിക്രമം കാണിച്ചത്. ഇതോടെ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രീജിത്ത്, പൊലീസുകാരെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ കൂടുതൽ പൊലീസുകാരെത്തിയാണ് ഇയാളെ പിടികൂടിയത്. മദ്യ ലഹരിയിലായിരുന്നു ഇയാൾ ആക്രമിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിൽ ശ്രീജിത്തിനെതിരെ പോക്‌സോ ചുമത്തിയതായി പൊലീസ് അറിയിച്ചു. ബന്ധുക്കളെയും പൊലീസിനെയും ആക്രമിച്ച സംഭവത്തിലും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ENGLISH SUMMARY:
A lookout notice has been issued for a man who allegedly exposed himself to a young woman during a KSRTC bus journey from Kottiyam to Kollam. The woman captured the incident on video.