കോഴിക്കോട്: റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം. കോഴിക്കോട് താമരശ്ശേരിയിലാണ് ദാരുണ സംഭവം നടന്നത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ദേശീയപാത 766ൽ താമരശ്ശേരി അമ്പായത്തോട് വെച്ചാണ് അപകടം നടന്നത്. സമീപത്തു നിൽക്കുന്ന മാവിന്‍റെ കൊമ്പ് റോഡിലേക്ക് ഒടിഞ്ഞുവീണിരുന്നു. ഇതിലുണ്ടായിരുന്ന മാങ്ങ പെറുക്കുന്നവർക്കിടയിലേക്കാണ് ബസ് എത്തിയത്.
അമ്പായത്തോട് അറമുക്ക് ഗഫൂർ (53),കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ (42) എന്നിവർക്കാണ് പരിക്കേറ്റത്. ബസ് ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് വിവരം. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡീലക്സ് ബസാണ് ഇവരെ ഇടിച്ചത്.
വീട്ടീലേക്ക് വന്നു കയറിയത് മയക്കുമരുന്നുമായി; ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെ അമ്മയ്ക്ക് മർദ്ദനം; മകനും പെൺസുഹൃത്തും റിമാൻ്റിൽ
തിരുവനന്തപുരം: 57 വയസുള്ള വീട്ടമ്മയെ മകനും പെൺസുഹൃത്തും ചേർന്ന് മർദ്ദിക്കുകയും റോഡിലേക്ക് വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
മകനും പെൺസുഹൃത്തും വീട്ടിലിരുന്ന് ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതോടെയാണ് വീട്ടമ്മക്ക് നേരേ ആക്രമണം നടന്നത്. തിരുവനന്തപുരം പാലോടാണ് സംഭവം.
വിതുര മേമല സ്വദേശിനി മെഴ്‌സിയെയാണ് മകനും പെൺസുഹൃത്തും ചേർന്ന് അതിക്രൂരമായി ആക്രമിച്ചത്. മെഴ്സിയുടെ മകൻ അനൂപ്(23) പത്തനംതിട്ട സ്വദേശിനി സംഗീത ദാസ് എന്നിവരാണ് പിടിയിലായത്.