23കാരി ആത്മഹത്യ ചെയ്ത സംഭവം ‘ലൗ ജിഹാദ്’… പലയിടങ്ങളിലും നടക്കുന്നുണ്ട്… അന്വേഷണം മുഖ്യമന്ത്രി നടത്തണമെന്ന് ഷോൺ ജോർജ്
കൊച്ചി: കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവം ‘ലൗ ജിഹാദ്’ എന്ന് ബിജെപി. ഇതുപോലുള്ള സംഭവങ്ങൾ കേരളത്തിൽ പലയിടങ്ങളിലും നടക്കുന്നുണ്ട്. ഇതിനെതിരെ നീതിയുക്തമായ അന്വേഷണം മുഖ്യമന്ത്രി നടത്തണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ടിടിസി വിദ്യാർത്ഥി സോനാ എൽദോസിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സോന, റമീസ് എന്ന സുഹൃത്തുമായി അടുപ്പത്തിലായിരുന്നു.
എന്നാൽ റമീസ് സോനയോട് വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് പറഞ്ഞു. കൂടാതെ അതിന് നിർബന്ധിക്കുകയും ചെയ്തു. ഇതിന് കഴിയില്ലെന്ന് പറഞ്ഞപ്പോൾ വീട്ടിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ഇതെല്ലാം സോന ആത്മഹത്യ കുറിപ്പിൽ വിവരിച്ചിരുന്നു. ആലുവ യുസി കോളേജിൽ പഠിച്ചിരുന്ന കാലം മുതൽ രണ്ടുപേരും പ്രണയത്തിലായിരുന്നു.
ഈ വിവരം വീട്ടിൽ അറിഞ്ഞപ്പോൾ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. എന്നാൽ മതം മാറിയാലേ വിവാഹം കഴിക്കുകയുള്ളൂ എന്ന നിർബന്ധത്തിലായിരുന്നു റമീസ്. സംഭവത്തിൽ റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശാരീരികമായി ഉപദ്രവിക്കുക, ആത്മഹത്യ പ്രേരണാകുറ്റം എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സോനയുടെ കുടുംബത്തിന്റെ പരാതിയിലാണ് കോതമംഗലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബിജെപി നേതാവ് പി.സി.ജോർജ് പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ
കൊച്ചി: സംസ്ഥാനത്തെ ലഹരി വിപത്തിനെ കുറിച്ചും പ്രണയക്കെണികളെ കുറിച്ചും ഭീകര പ്രവർത്തനങ്ങളെ കുറിച്ചും ബിജെപി നേതാവ് പി.സി.ജോർജ് പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ. മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പി.സി ജോർജ് പ്രസ്താവിച്ച കാര്യങ്ങളിൽ വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് പിന്തുണയുമായി സിറോ മലബാർ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കമ്മീഷൻ രംഗത്ത് വരുന്നത്. പിസി ജോർജ് ഉന്നയിച്ച കാര്യങ്ങളിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇരകളുടെ സ്വകാര്യത ഉറപ്പാക്കി സമഗ്രമായ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പ്
ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമുണ്ട്. അതിൻമേൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതും അപലപനീയമാണ്. ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവ മൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികൾ ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ലഹരിയിൽ നിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്ത് വൻതോതിൽ സ്ഫോടക വസ്‌തു ശേഖരവും ആയുധങ്ങളും കണ്ടെത്തുന്ന സ്ഥിതിയും ആശങ്ക ജനിപ്പിക്കുന്നു. ഇവയ്ക്കുള്ള അന്താരാഷ്ട്രബന്ധങ്ങൾ സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
മതരാഷ്ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തഃസത്ത സംരക്ഷിക്കാനും ജാതിമത ഭേദമന്യേ എല്ലാ പൗരൻമാർക്കും കടമയുണ്ട്. അതിനാൽ തീവ്രവാദ പ്രവർത്തനങ്ങളെ മതത്തിൻ്റെയോ രാഷ്ട്രീയത്തിൻ്റെയോ പേരിൽ ന്യായീകരിക്കാതെ രാഷ്ട്രത്തിൻ്റെ ആഭ്യന്തര സുരക്ഷയെയും പൗരൻമാരുടെ സമാധാനജീവിത്തെയും സംരക്ഷിക്കാനുതകുന്ന നിലപാടുകളാണ് എല്ലാവരും സ്വീകരിക്കേണ്ടത്. പി.സി.ജോർജ് ഉന്നയിച്ച വിഷയങ്ങളിൽ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്നും സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നു.
സോനയുടെ ആത്മഹത്യ സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്
അതേസമയം, സോനയുടെ ആത്മഹത്യ സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഇരുപത്തിമൂന്നുകാരിയായ സോന എൽദേസിന്റെ മരണത്തിലാണ് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽ പ്രണയം നടിച്ച് മതംമാറ്റാൻ ശ്രമിക്കുന്ന സംഘടിത ലോബി പ്രവർത്തിക്കുന്നെന്ന വാദത്തെ സാധൂകരിക്കുന്ന വിവരങ്ങളാണ് സോനയുടെ ആത്മഹത്യാ കുറിപ്പിലുള്ളതെന്നും കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
വിവാഹ വാഗ്ദാനം നൽകിയും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചുവെന്നാണ് സോന ആത്മഹത്യാ കുറിപ്പിലൂടെ സമൂഹത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിറകിൽ സംഘടിത സംവിധാനങ്ങൾ ഉണ്ടെന്ന സൂചനയാണ് കത്ത് നൽകുന്നത്. ഇത് തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണെന്നും ഒറ്റപ്പെട്ട സംഭവമായി കാണാതെ ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും കത്തോലിക്ക കോൺഗ്രസ് വാർത്താക്കുറിപ്പിൽ പറയുന്നു.
സോനയുടെ ആത്മഹത്യയിൽ സുഹൃത്ത് പറവൂർ പാനായിക്കുളം സ്വദേശി റമീസിനെ പൊലീസ് പിടികൂടിയിരുന്നുരുന്നു. ആത്മഹത്യാപ്രേരണ, ദേഹോപദ്രവം ഏൽപ്പിക്കൻ എന്നീ കുറ്റങ്ങളാണ് റമിസീനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളുടെ കുടുംബാംഗങ്ങളെയും പ്രതി ചേർത്തേക്കും. നെടുമ്പാശേരി വിമാനത്താവളത്തിലെ താത്‌കാലിക ജീവനക്കാരനാണ് റമീസ്. കോതമംഗലം കറുകടം കടിഞ്ഞുമ്മേൽ ഹൗസിൽപരേതനായ എൽദോസിന്റെയും ബിന്ദുവിന്റെയും മകളാണ് സോന
കഴിഞ്ഞ ശനിയാഴ്‌ചയാണ് ടി.ടി.സി വിദ്യാർത്ഥിനിയായ സോന എൽദോസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ‘ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാൻ സാധിക്കില്ല. ഇമ്മോറൽ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു. എന്നാൽ അവൻ വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാൻ നിർബന്ധിച്ചു.
രജിസ്റ്റർ മാര്യേജ് നടത്താമെന്ന വ്യാജേന വീട്ടിലെത്തിച്ച് കുടുംബക്കാരെക്കൊണ്ട് മതം മാറിയാൽ കല്യാണം നടത്താമെന്ന് പറയിപ്പിച്ചു. റമീസിന്റെ തെറ്റുകൾ ഉപ്പയും ഉമ്മയും അറിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. മതം മാറാൻ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടർന്നു. മതം മാറിയാൽ മാത്രം പോര തന്റെ വീട്ടിൽ നിൽക്കണമെന്നും കർശനമായി പറഞ്ഞു’- എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
സോനയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ:
ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കുവാൻ എനിക്ക് സാധിക്കുന്നില്ല. ഇമ്മോറൽ ട്രാഫിക്കിങ്ങിനു പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു. പക്ഷേ അവൻ വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിചെന്ന എന്നോട് മതം മാറാൻ നിർബന്ധിച്ചു. രജിസ്റ്റർ മാര്യേജ് നടത്തിതരാമെന്ന വ്യാജേന അവൻറെ വീട്ടിലെത്തിച്ചു കുടുംബക്കാരെക്കൊണ്ട് മതം മാറിയാൽ കല്യാണം അവർ നടത്താമെന്നു പറയിച്ചു.
റമീസ് ചെയ്ത തെറ്റുകൾ അവൻറെ വീട്ടിൽ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് എനിക്ക് അവരോട് അകൽച്ച ഉണ്ടാക്കി. സഹദ് എന്ന കൂട്ടുകാരൻ എൻറെ കൂടെ വരാമെന്നു പറഞ്ഞ റമീസിനെ പിന്തിരിപ്പിച്ചു. വീണ്ടും എന്നെ തിരിച്ച് വീട്ടിലേക്കെത്തിച്ചു. മതം മാറാൻ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടർന്നു.
മതം മാറിയ മാത്രം പോര തൻറെ വീട്ടിൽ നിക്കണമെന്നും കർശനമായി പറഞ്ഞു. ചെയ്ത തെറ്റിനു ഒട്ടും തന്നെ കുറ്റബോധമോ എന്നോട് സ്നേഹമോ റമീസിൽ ഞാൻ കണ്ടില്ല. എന്നോട് മരിച്ചോളാൻ റമീസ് സമ്മതം നൽകി. വീട്ടിൽ ഇനിയും ഒരു ബാധ്യതയായി നിൽക്കാൻ സാധിക്കുന്നില്ല. അപ്പൻറെ മരണം തളർത്തിയ എന്നെ മുകളിൽ പരാമർശിച്ച വ്യക്തികൾ ചേർന്നു ഇന്ന് മരണത്തിലേക്കെത്തിച്ചിരിക്കുന്നു. ഞാൻ പോവുന്നു. അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം. ഞാൻ അപ്പൻറെ അടുത്തേക്ക് പോകുവാ.
ENGLISH SUMMARY:
he suicide of 23-year-old TTC student Sona Eldose has triggered ‘Love Jihad’ allegations from the BJP. BJP State Vice President Shone George claimed that similar incidents involving religious conversion and romantic deception are taking place across several parts of Kerala.









